കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് പി ഒ കൊച്ചുവട്ടപ്പറമ്പിൽ വീട്ടിൽ വിഷ്ണുപ്രിയയ്ക്കാണ് കുത്തിയതോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ചെയിൻ ലഭിച്ചത്.

കുത്തിയതോട്: ബസ് സ്റ്റോപ്പിനടുത്ത് നിന്ന് കളഞ്ഞുകിട്ടിയ ഒരു പവൻ തൂക്കമുള്ള കൈച്ചെയിൻ ഉടമയ്ക്ക് തിരികെ നൽകി കെ എസ് എഫ് ഇ താൽക്കാലിക ജീവനക്കാരി മാതൃകയായി. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് പി ഒ കൊച്ചുവട്ടപ്പറമ്പിൽ വീട്ടിൽ വിഷ്ണുപ്രിയയ്ക്കാണ് കുത്തിയതോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ചെയിൻ ലഭിച്ചത്. ഉടൻതന്നെ ഇവർ കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയിൻ ഏല്പിക്കുകയും ചെയ്തു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ ചെന്നൈ ഹമ്മിങ് ഗാർഡൻസ് വില്ല 500 ലൈനിൽ താണുപിള്ളയുടെ മകൻ അനോജ് കുമാറിന്റേതായിരുന്നു നഷ്ടപ്പെട്ട കൈച്ചെയിൻ. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ വിഷ്ണുപ്രിയ ചെയിൻ ഉടമയ്ക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം