സിന്ദൂരം അണിയുന്നവര്‍ കരുതിയിരിക്കുക; പഠനം പറയുന്നത് ഇങ്ങനെ
സിന്ദൂരത്തിന് കടും ചുവപ്പ് നിറം ലഭിക്കാൻ ചില ഉൽപ്പാദകർ ലെഡ് ടെട്രോക്സൈഡ് കലർത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ന്യൂജഴ്സിയിൽ 118 സിന്ദൂർ സാമ്പിളുകൾ പരിശോധിച്ചതിൽ 95 എണ്ണവും ദക്ഷിണേഷ്യയിൽ നിന്നുള്ളതായിരുന്നു.
വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ് സിന്ദൂരം. വിവാഹം കഴിഞ്ഞ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ സിന്ദൂരം അണിയുന്നവർക്ക് മുന്നറിയിപ്പുമായി പഠനം.ഇന്ത്യയിലും അമേരിക്കയിലും വിൽക്കുന്ന സിന്ദൂരത്തിൽ അപകടകരമായ അളവിൽ ഈയത്തിൻ്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
സിന്ദൂരത്തിന് കടും ചുവപ്പ് നിറം ലഭിക്കാൻ ചില ഉൽപ്പാദകർ ലെഡ് ടെട്രോക്സൈഡ് കലർത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ന്യൂജഴ്സിയിൽ 118 സിന്ദൂർ സാമ്പിളുകൾ പരിശോധിച്ചതിൽ 95 എണ്ണവും ദക്ഷിണേഷ്യയിൽ നിന്നുള്ളതായിരുന്നു.
23 എണ്ണം മുംബൈയിലെയും ഡൽഹിയിലെയും കടകളിൽ നിന്ന് ശേഖരിച്ചവയും. പരിശോധിച്ച 80 ശതമാനത്തിലും അപകടകരമായ അളവിൽ ഈയം അടങ്ങിയതായാണ് കണ്ടെത്തിയത്. അമേരിക്കൻ ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ് ട്രഷറർ അനുവദിച്ചതിൻ്റെ മൂന്നിരിട്ടിയോളം അധികമാണ് പലതിലും ഈയത്തിൻ്റെ സാന്നിധ്യം.
ഈയത്തിൻ്റെ അംശം അടങ്ങിയ വസ്തു വയറ്റിൽ എത്തുന്നതോ ശ്വസിക്കുന്നതോ അപടകരമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ന്യൂജെഴ്സിയിലെ റൂട്ജെഴ്സ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോ. ഡെറിക് ഷെൻഡൽ പറയുന്നത്. അമേരിക്കയിലെ 83 ശതമാനം സാമ്പിളുകളിലും ഇന്ത്യയിൽ നിന്നുള്ള 78 ശതമാനത്തിലും സിന്ദൂരത്തിൽ ചുരുങ്ങിയത് ഒരു മൈക്രോഗ്രാം ഈയം അടങ്ങിയതായി കണ്ടെത്തുകയും ചെയ്തു.
ആറ് വയസിന് താഴെയുള്ള കുട്ടികളിൽ ഈയത്തിൻ്റെ സാമിപ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഷെൻഡൽ പറയുന്നു. രക്തത്തിൽ ഊയത്തിൻ്റെ നേരിയ അംശത്തിൻ്റെ സാന്നിധ്യമുണ്ടായാൽ ബുദ്ധി, ശ്രദ്ധിക്കാനുള്ള കഴിവ്, പഠന മികവ് തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കയിലെ രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.