പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തരുവണ സ്വദേശിയായ അബ്ദുള്‍ മജീദിനെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നാണ് സാഹസികമായി പിടികൂടിയത്.

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒളിവില്‍ ആയിരുന്ന പ്രതി പിടിയില്‍. തരുവണ പൊരുന്നന്നൂര്‍ ചങ്കരപ്പാന്‍ വീട്ടില്‍ അബ്ദുള്‍ മജീദ്(56)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. നവംബറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ പതിനാലാം തീയ്യതി ഇയാള്‍ തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് അബ്ദുല്‍ മജീദിനെ പൊലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഒ പി. റഫീഖ്, സബ് ഇന്‍സ്പെക്ടര്‍ കെ. സിന്‍ഷ, അസി. സബ് ഇന്‍സ്പെക്ടര്‍ റോയ്‌സണ്‍ ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, പ്രജീഷ്, അരുണ്‍കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.