ഇന്നലെയായിരുന്നു അപകടം. ഇന്നലെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് മൃതദേഹം കിട്ടുകയായിരുന്നു.  

തിരുവനന്തപുരം: വർക്കല ആലിയിറക്കം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ആന്ധ്രാ സ്വദേശി വാർഷികിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 22വയസായിരുന്നു. കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അടിയൊഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. ഇന്നലെയായിരുന്നു അപകടം. ഇന്നലെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് മൃതദേഹം കിട്ടുകയായിരുന്നു. 

അതേസമയം, തിരുവനന്തപുരം ബ്രോക്കർ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിലായി. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വധശ്രമ കേസിൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരാണ് പിടിയിലായത്.

ഭാര്യയുമായി വഴക്കിട്ടു, മുറിയിൽ കയറിയ യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു; ദാരുണാന്ത്യം

റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് റീസലായിരുന്നു. കല്യാണത്തിന് ബ്രോക്കറായിരുന്ന റീസൽ ബ്രോക്കർ ഫീ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ സഹോ​ദരങ്ങളായ ഷക്കീർ, റിബായത്ത്, നാസ് എന്നിവർ തയ്യാറായില്ല. തുടർന്ന് റീസലിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബ്രോക്കർ ഫീസ് നൽകാത്തത് റീസർ ചോദ്യം ചെയ്തതിൽ പ്രകോപിതരായി ഞായറാഴ്ച്ചയാണ് റീസലിനെ റോഡിലിട്ട് മർദിച്ചത്. ആക്രമണത്തിൽ റീസലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് റീസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

കോഴിക്കോട് നഗരത്തിൽ നിന്ന് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ