സീറ്റ് ബുക്കിങിൽ തട്ടിപ്പ് നടത്തി സിനിമാ തീയറ്റര്‍ കാലിയാക്കി ഒരു ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന പരാതിയില്‍ മറ്റൊരു തീയറ്റര്‍ ഉടമക്കെതിരെ കേസ്. കാഞ്ഞങ്ങാട് വിജിഎം തീയറ്റര്‍ ഉടമ പികെ ഹരീഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദീപ്തി തീയറ്റര്‍ ഉടമ കെ.എം രാജ്കുമാറാണ് പരാതി നല്‍കിയത്.
കാസര്‍കോട്:സീറ്റ് ബുക്കിങിൽ തട്ടിപ്പ് നടത്തി സിനിമാ തീയറ്റര്‍ കാലിയാക്കി ഒരു ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന പരാതിയില്‍ മറ്റൊരു തീയറ്റര്‍ ഉടമക്കെതിരെ കേസ്. കാഞ്ഞങ്ങാട് വിജിഎം തീയറ്റര്‍ ഉടമ പികെ ഹരീഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.രേഖാചിത്രം എന്ന സിനിമയുടെ രണ്ട് ഷോകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദീപ്തി തീയറ്റര്‍ ഉടമ കെ.എം രാജ്കുമാറാണ് പരാതി നല്‍കിയത്. തന്‍റെ തീയറ്ററിന്‍റെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗില്‍ കാഞ്ഞങ്ങാട് വിജിഎം തീയറ്റര്‍ ഉടമ പികെ ഹരീഷ് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഓണ്‍ലൈൻ വഴി സീറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒന്‍പത് മിനിറ്റിനുള്ളിലാ് പണം അടയ്ക്കേണ്ടത്.എന്നാൽ, പണം അടയ്ക്കാതെ ഒന്‍പതാം മിനിറ്റിന് തൊട്ട് ബുക്ക് ചെയ്തത് മുഴുവന്‍ റദ്ദാക്കും. ഉടൻ വീണ്ടും ബുക്ക് ചെയ്യും. ഇങ്ങനെ ഓരോ ഒന്‍പത് മിനിറ്റിലും ദീപ്തി തീയറ്ററിലെ സിനിമയ്ക്കായി ബുക്ക് ചെയ്തു കൊണ്ടേയിരുന്നു. ഈ സമയം ടിക്കറ്റ് എടുക്കാൻ ഓണ്‍ലൈനില്‍ നോക്കുന്നവര്‍ക്ക് എല്ലാ സീറ്റും ബുക്ക് ചെയ്തതായാണ് കാണുക. തീയറ്റര്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുമ്പോഴും ഒരു സീറ്റും ബാക്കിയില്ലെന്നാണ് കാണിക്കുക. സിനിമ തുടങ്ങിയപ്പോള്‍ ഒരാള്‍ പോലും എത്താത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുഴുവന്‍ ടിക്കറ്റുകളും റദ്ദാക്കിയതായി കണ്ടതെന്ന് കെഎം രാജ്കുമാര്‍ പറഞ്ഞു.
ദീപ്തി തീയറ്ററിലെ ജനുവരി 12നുള്ള മോണിങ് ഷോയും മാറ്റിനിയുമാണ് ഈ തട്ടിപ്പില്‍ മുടങ്ങിയത്.ആരാണ് പിന്നിലെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് കണ്ടെത്തുകയായിരുന്നു.വിജിഎം തീയറ്ററില്‍ രേഖാചിത്രം നന്നായി ഓടുന്നതിനിടെയാണ് ദീപ്തി തീയറ്ററിനും ഈ സിനിമ ലഭിച്ചത്. ഇതിലുള്ള വിരോധമാണ് തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
