ചികിത്സക്കായി കായംകുളം ഗവൺമെന്റ് ആശുപതിയിൽ എത്തിയ ഓട്ടോറിക്ഷ യാത്രക്കാരെ ദേഹോപദ്രവമേൽപ്പിക്കുകയും, യാത്ര ചെയ്തു വന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.
കായംകുളം: ഗവൺമെന്റ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കി കാഷ്വാലിറ്റിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിലെ മേശയും മറ്റും തകർത്ത കേസിൽ ഏഴംഗ സംഘം അറസ്റ്റിൽ.
കഴിഞ്ഞ ദിവസം വൈകിട്ട് പെരിങ്ങാല സ്വദേശികളായ ദമ്പതികൾ 14ഉം 11 ഉം വയസ്സുള്ള കുട്ടികളുമായി ഓട്ടോയിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ ഓട്ടോ റിക്ഷ ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ചികിത്സക്കായി കായംകുളം ഗവൺമെന്റ് ആശുപതിയിൽ എത്തിയ ഓട്ടോറിക്ഷ യാത്രക്കാരെ ദേഹോപദ്രവമേൽപ്പിക്കുകയും, യാത്ര ചെയ്തു വന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.
ആശുപത്രിയിൽ വെച്ചു ഉണ്ടായ സംഘർഷത്തിൽ ഗവൺമെന്റ് ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിലെ മേശയും മറ്റും തകർക്കുകയും ചെയ്ത കേസിലാണ് കുപ്രസിദ്ധ ഗുണ്ടയുൾപ്പെടെയുള്ളവർ അറസ്റ്റിലായത്.
കായംകുളം, കരീലക്കുളങ്ങര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഏഴോളം കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പടീറ്റതിൽ വിജിത്ത് (24), കായംകുളം പോലീസ് സ്റ്റേഷനിൽ മൂന്നോളം കേസുകളിൽ പ്രതിയായ ചെമ്പകനിവാസ് വീട്ടിൽ അക്ഷയ് (21), കാവുംകട വീട്ടിൽ ശ്രീമോൻ (21), കളീയ്ക്കൽ വടക്കതിൽ വിഷ്ണു (26), മുത്തച്ഛൻ മുറിയിൽ വീട്ടിൽ അരുൺ (22), വൃന്ദാവനം വീട്ടിൽ മനു (26), പടീറ്റതിൽ ഗോകുൽ ഗോപിനാഥ് (30) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ നിന്നാണ് പ്രതികൾ കായംകുളം പോലീസിന്റെ പിടിയിലായത്. കേസിലെ ഒന്നും രണ്ടും പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്ന് സി. ഐ മുഹമ്മദ് ഷാഫി അറിയിച്ചു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
ചാലിയാറില്‍ ബോട്ട് മറിഞ്ഞ് അപകടം; ആഴക്കയത്തില്‍ രക്ഷകരായി യുവാക്കള്‍
മലപ്പുറം: ചാലിയാറില്‍ (Chaliyar) ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട (Boat Accident) കുടുംബത്തെ രക്ഷിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം ചാലിയാറിലൂടെ ഉല്ലാസ യാത്ര നടത്തുന്ന ഏഴംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ചാലിയാറിലെ കുനിയില്‍ ഇരുമാന്‍കടവിന് സമീപമാണ് അപകടം. പൂങ്കുടി ഭാഗത്ത് നിന്ന് ചെറിയ മോട്ടോര്‍ ഘടിപ്പിച്ച ബോട്ടില്‍ മൂന്ന് കുട്ടികളടക്കം ഏഴ് പേരുമായി പോകുകയായിരുന്ന ബോട്ടാണ് അഞ്ചാള്‍ വെള്ളമുള്ള സ്ഥലത്ത് മറിഞ്ഞത്.
സ്വയരക്ഷാ ഉപകരണങ്ങളില്ലാത്തത്തിനാല്‍ മരണം മുന്നില്‍ കണ്ട കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളി കേട്ട പുഴക്കരികിലെ വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പുഴയുടെ നടുവില്‍ മറിഞ്ഞ ബോട്ടും അതിനരികില്‍ മുങ്ങിത്താഴുന്ന യാത്രക്കാരെയുമാണ്. ഉടനെ സമീപ വീടുകളിലുണ്ടായിരുന്ന യുവാക്കള്‍ പുഴയിലേക്ക് എടുത്തുചാടി. നാല് പേര്‍ വെള്ളത്തിലേക്ക് ചാടി അവര്‍ക്കരികിലേക്ക് നീന്തിയെത്തി. മുങ്ങിത്താഴുകയായിരുന്ന കുട്ടികളെ മറിഞ്ഞ ബോട്ടിന്റെ പുറത്തേക്ക് കയറ്റി നിര്‍ത്തി. മറ്റുള്ളവരെ ബോട്ടിന്റെ വശത്ത് പിടിച്ച് നിര്‍ത്തി.
തുടര്‍ന്ന് പുഴയുടെ അരിക് ചേര്‍ത്ത് കെട്ടിയിരുന്ന തോണിയെടുത്ത് അവര്‍ക്കരികിലേക്ക് തുഴഞ്ഞെത്തി. ഓരോരുത്തരെയായി തോണിയില്‍ കയറ്റി കരയിലേക്കെത്തിച്ചു. വലിയ ദുരന്തമായി മാറുമായിരുന്ന സാഹചര്യത്തില്‍ ആത്മ ധൈര്യത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയ ചെറുപ്പക്കാരായ ശിഹാബ്, റഫീഖ്, ഷഫീഖ്, ഷാനിബ്, റാസിഖ്, അന്നാഫ് എന്നിവര്‍ നാടിന്റെ അഭിമാന താരങ്ങളായി. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം എ ഗഫൂര്‍ എന്നിവർ അഭിനന്ദിച്ചു. സ്വകാര്യമായി ഓട്ടിയ ബോട്ടിന് സര്‍വീസ് നടത്താനുള്ള അനുമതി ഉണ്ടായിരുന്നില്ല.
