കൊല്ലം പുത്തൂരിൽ 42 വയസ്സുകാരനെ വീടിന് സമീപത്തെ കിണറിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണവിവരം അറിയിച്ച സുഹൃത്തുക്കളെ നാട്ടുകാർ മർദ്ദിച്ചെങ്കിലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പുത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലച്ചിറ വെളുത്തറ വീട്ടിൽ ബിജിയെയാണ് ഇന്നലെ രാത്രി 11 മണിയോടെ വീടിന് സമീപത്തെ കിണറിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്. എന്നാൽ ഇവർ അപായപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാർ രണ്ടുപേരെയും മർദ്ദിച്ചു. എന്നാൽ ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

Add Asianetnews as a Preferred SourcegooglePreferred

പുത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. ഭിന്നശേഷിക്കാരനായ ബിജി പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. അവിവാഹിതനായഇയാൾ മാതാപിതാക്കളുടെ മരണശേഷം ഒറ്റയ്ക്ക് ആയിരുന്നു വീട്ടിൽ താമസം. രണ്ടുവർഷം മുമ്പ് മാവടിയിലെ കനിവ് ചാരിറ്റിറ്റബിൾ സോസൈറ്റിയാണ് ബിജിക്ക് വാസയോഗ്യമായ വീട് കൈമാറിയത്.