മൃഗശാല കാണാനെത്തിയ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായത്. മൃഗശാലയ്ക്കുള്ളിലെ ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വച്ച് ജീവനക്കാർ പോയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കുട്ടികൾ വാഹനത്തിൽ കയറി കളിക്കുകയായിരുന്നു. അതിനിടയിലാണ് അപകടം ഉണ്ടായത്. വാഹനം സ്റ്റാർട്ടായി മുന്നോട്ടുപോയാണ് അപകടമുണ്ടായത്. മൃഗശാല കാണാനെത്തിയ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അത്യപൂർവ്വ സമരം, സ്കൂൾ ലീഡറുടെ ഒറ്റയാൾ പോരാട്ടം, ഒപ്പം പ്ലക്കാർഡും; ആവശ്യം ഒന്നേ ഒന്ന്! വാഴക്കുല
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി എന്നതാണ്. തിരുനെൽവേലി സ്വദേശി സുധ (20) ആണ് ഇന്ന് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സുധ ഇന്ന് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ സുധയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെ നടന്ന അപകടത്തിൽ സുധയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70) എന്നിവരും എട്ട് വയസുകാരനായ സുശീന്ദ്രനും ഇന്നലെ മരിച്ചിരുന്നു. അപകടത്തിൽ 17 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റവരെ തേനിയിലെ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരുനെൽവേലിയിലേക്ക് മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. തോണ്ടിമല ഇറച്ചിൽ പാലത്തിന് സമീപത്തെ 'S' വളവിൽ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്നയുടൻ ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരും തിരുനെൽവേലിയിൽ നിന്നുള്ളവരായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്.
പൂപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം നാലായി, പരിക്കേറ്റവർ ചികിത്സയിൽ
