കമ്പംമെട്ട് ചെക്ക് പോസ്റ്റിലെ സിവിൽ എക്സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാർ (40) ആണ് മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തൊടുപുഴ: എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പംമെട്ട് (Kambammettu) ചെക്ക് പോസ്റ്റിലെ സിവിൽ എക്സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാർ (40) ആണ് മരിച്ചത്. തോവാളപ്പടിയിലെ (Thovalappadi) വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സജിത്തിനെ ഇന്നലെ മുതൽ കാണാതായിരുന്നു. ഇയാളുടേത് ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു
തിരൂർ വട്ടത്താണിയിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. വട്ടത്താണി വലിയപാടത്താണ് അപകടം നടന്നത്. റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം. തലക്കടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), 10 വയസ്സുകാരിയായ മകൾ അജ്‌വ മാർവ എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടിലെത്തിയ ഇരുവരും അവിടെ നിന്ന് ഇറങ്ങി സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മംഗാലപുരം - ചെന്നൈ ട്രെയിൻ തട്ടിയാണ് ഇരുവർക്കും അപകടമുണ്ടായത്. അസീസിന്‍റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
