ഫോറസ്റ്റ് വാച്ചര്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ശനിയാഴ്ച വൈകിട്ട് നാലിന് സ്വന്തം പുരയിടത്തില്‍ വെച്ചാണ് സംഭവം. ഒരാഴ്ചയായി മേഖലയില്‍ വിഹരിച്ചിരുന്ന കാട്ടുപോത്ത് കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റി എത്തിയ കാട്ടുപോത്താണ് ആദിവാസിയായ തങ്കസ്വാമി പെരുമാളിനെ ആക്രമിച്ചത്.
ഇടുക്കി: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. മാങ്കുളം സിങ്കുകുടി ആദിവാസി കോളനിയിലെ തങ്കസ്വാമി പെരുമാള്‍(60) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലിന് സ്വന്തം പുരയിടത്തില്‍ വെച്ചാണ് സംഭവം. ഒരാഴ്ചയായി മേഖലയില്‍ വിഹരിച്ചിരുന്ന കാട്ടുപോത്ത് കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റി എത്തിയ കാട്ടുപോത്താണ് ആദിവാസിയായ തങ്കസ്വാമി പെരുമാളിനെ ആക്രമിച്ചത്.
പരിക്കേറ്റ ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരിക്കുകയായിരുന്നു. വര്‍ഷങ്ങളായി സിങ്കുകുടിയില്‍ ഫോറസ്റ്റ് വാച്ചറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ സുബ്ബലഷ്മി. മക്കള്‍ ദ്വരൈരാജ്, ബാല്‍രാജ്, പ്രകാശന്‍. മൃതദേഹം അടിമാലി താലൂക്കാശുപത്രി യിൽ പോസ്റ്റുമാട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.