മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അഴുകി; കംപ്രസറുകള്‍ ഊരിമാറ്റിയ നിലയില്‍
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് പരിശോധനാഫലം വൈകിയതിനാലാണ് മോര്‍ച്ചറിയില്‍ ശരീരം സൂക്ഷിച്ചത്.
കായംകുളം: കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍. പെരിങ്ങാല സ്വദേശി അക്ഷയ മധുവിന്റെ മൃതദേഹമാണ് ഇന്നലെ അഴുകിയ നിലയില്‍ കണ്ടെത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോൾ ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അക്ഷയ മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് പരിശോധനാഫലം വൈകിയതിനാലാണ് മോര്‍ച്ചറിയില്‍ ശരീരം സൂക്ഷിച്ചത്. ഇന്നലെ കൊവിഡ് ഫലം നെഗറ്റീവാണെന്നറിഞ്ഞതോടെ ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകുവാന്‍ എത്തിയത്. സംഭവത്തെക്കുറിച്ച് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി അധികൃതർ വിശദീകരണം നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.