കമ്പംമെട്ട് തങ്കച്ചന്‍കട സ്വദേശി കാട്ടേഴത്ത് ഷാജി, സുഹൃത്ത് മന്തിപ്പാറ തെക്കേടത്ത് ജോജി എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. 

ഇടുക്കി: കമ്പംമെട്ടില്‍ ഗൃഹനാഥനേയും സുഹൃത്തിനേയും ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവര്‍ തൂക്കുപാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കമ്പംമെട്ട് തങ്കച്ചന്‍കട സ്വദേശി കാട്ടേഴത്ത് ഷാജി, സുഹൃത്ത് മന്തിപ്പാറ തെക്കേടത്ത് ജോജി എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ഷാജിയുടെ വീടിന് സമീപം നില്‍ക്കുകയായിരുന്ന ഇരുവരേയും മൂന്ന് വാഹനങ്ങളിലായി എത്തിയ 16 അംഗ സംഘം ആക്രമിക്കുകയായിരുന്നു.

അസഭ്യം വിളിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറിയതായും പറയുന്നു. ഷാജിയുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റിട്ടുണ്ട്. മാരകായുധകങ്ങളുമായാണ് സംഘം വീട്ടിലേക്ക് കയറിയത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളേയും കുട്ടികളേയും മര്‍ദ്ദിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രണം നടന്നതെന്നാണ് സൂചന. 16 പേരടങ്ങുന്ന സംഘമാണ് ഷാജിയുടെ വീട്ടിലേക്കെത്തിയത്. സംഭവത്തില്‍ കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona