സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമല്ല ശബരിമല. ദേവസം ബോര്‍ഡ് സര്‍ക്കാരിന്‍റെ ചട്ടുകമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു ദേവസ്വം ബോര്‍ഡിനെ വിശ്വാസകള്‍ക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്ക് അറിയാം.

കണ്ണൂര്‍: വിശ്വാസികള്‍ ജീവന്‍ വെടിഞ്ഞിട്ടാണെങ്കിലും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല. നവംബര്‍ അഞ്ചിന് ശബരിമല നട തുടക്കും. അതിന് ശേഷം ആചാരലംഘനം ഉണ്ടായാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും ശശികല മുന്നറിയിപ്പ് നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമല്ല ശബരിമല. ദേവസം ബോര്‍ഡ് സര്‍ക്കാരിന്‍റെ ചട്ടുകമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു ദേവസ്വം ബോര്‍ഡിനെ വിശ്വാസകള്‍ക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്ക് അറിയാം. ഈ സ്ഥിതിയാണെങ്കില്‍ ശബരിമലയിലും ദേവസ്വംബോര്‍ഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും കാണിക്ക ഇടില്ലന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

ഇതുവരെ ഇടത്പക്ഷം അധികാരത്തില്‍ വന്ന സമയത്തൊന്നും ശബരിമലയിലെ ആചാര പരിഷ്കരണത്തിന് തയ്യാറായിരുന്നില്ല. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയിലോ സ്ത്രീ പ്രവേശനവാദം ഉയരുന്ന സമയത്ത് എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ ഈ ആവശ്യവുമായി രംഗത്ത് വന്നില്ല. ഇപ്പോള്‍ കോടതിവിധിയുടെ പേരുപറഞ്ഞ് വിശ്വാസികളുടെ വികാരം മുറിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല ആരോപിച്ചു.