ഗോപിനാഥൻ നായരുടെ സഹോദരനാണ് മർദ്ദിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു
തിരുവനന്തപുരം: അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ ഭാര്യക്ക് മർദ്ദനമേറ്റതായി പരാതി. സരസ്വതിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. ഗോപിനാഥൻ നായരുടെ സഹോദരനാണ് മർദ്ദിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ സരസ്വതിയമ്മയെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. വീട്ടിൽ വീണ് തലക്ക് പരിക്കേറ്റാണ് ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ അദ്ദേഹം മരിച്ചത്. നെയ്യാറ്റിൻകരയിലാണ് ഇവരുടെ വീട്.
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ കര്‍മ്മവഴികളെ ആവിഷ്‌കരിച്ച 'ശാന്തം, ഈ ശാന്തിമന്ത്രണം'
സംസ്ഥാനത്തെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരിലൊരാളാണ് ഗാന്ധിയൻ ഗോപിനഥൻ നായർ. 1934ൽ പതിനൊന്നാം വയസിൽ ഗാന്ധിജിയെ നേരിൽ കണ്ടതോടെ ഗാന്ധിമാർഗ്ഗത്തിലേക്ക് തിരിഞ്ഞത്. തുടർന്ന് ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. 1951ലാണ് കെ. കേളപ്പന്റെ അധ്യക്ഷതയിൽ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് ആ പ്രസ്ഥാനത്തിന്റെ അമരക്കാരനായി. പ്രായാധിക്യത്തിലും പൊതുപരിപാടികളിലെല്ലാം സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.
