കൊല്ലത്തെ സർക്കാർ മദ്യവില്പന ശാലയിൽ നിന്ന് 40 കുപ്പി മദ്യം മോഷ്ടിച്ച തേവലക്കര സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രീമിയം ഔട്ട്ലെറ്റിലെ സ്വയം മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം മുതലെടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ മോഷണം നടത്തിയത്

കൊല്ലം: സർക്കാർ മദ്യവില്പന ശാലയിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവ് പിടിയിൽ. തേവലക്കര സ്വദേശി ശരത്തിനെയാണ് ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസിലായിരുന്നു ശരത്ത് മോഷണം നടത്തിയിരുന്നത്. 40 കുപ്പി മദ്യമാണ് മോഷ്ടിച്ചത്. എല്ലാ ദിവസവും കണക്കെടുക്കുന്ന സമയത്ത് ജീവനക്കാർ കുപ്പികളിൽ കുറവ് കണ്ടെത്തിയിരുന്നു. ഇത് പതിവായതോടെയാണ് ജീവനക്കാർ സിസിടിവി ക്യാമറകൾ പരിശോധിച്ചത്. പരിശോധനയിൽ ശരത്ത് മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ വിവരം പൊലീസിന് കൈമാറി. ദൃശ്യങ്ങളും പൊലീസിന് നൽകി. പ്രീമിയം മദ്യ വിതരണ ശാലകളിൽ ഉപഭോക്താക്കൾക്ക് സ്വയം മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം മുതലെടുത്തായിരുന്നു മോഷണം. മോഷ്ടിക്കുന്ന മദ്യ കുപ്പികൾ വസ്ത്രത്തിനിടയിലും മറ്റും ഒളിപ്പിച്ച് കടത്തുന്നതായിരുന്നു രീതി. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കൊല്ലം: സർക്കാർ മദ്യവില്പന ശാലയിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവ് പിടിയിൽ. തേവലക്കര സ്വദേശി ശരത്തിനെയാണ് ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസിലായിരുന്നു ശരത്ത് മോഷണം നടത്തിയിരുന്നത്. 40 കുപ്പി മദ്യമാണ് മോഷ്ടിച്ചത്. എല്ലാ ദിവസവും കണക്കെടുക്കുന്ന സമയത്ത് ജീവനക്കാർ കുപ്പികളിൽ കുറവ് കണ്ടെത്തിയിരുന്നു. ഇത് പതിവായതോടെയാണ് ജീവനക്കാർ സിസിടിവി ക്യാമറകൾ പരിശോധിച്ചത്. പരിശോധനയിൽ ശരത്ത് മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ വിവരം പൊലീസിന് കൈമാറി. ദൃശ്യങ്ങളും പൊലീസിന് നൽകി. പ്രീമിയം മദ്യ വിതരണ ശാലകളിൽ ഉപഭോക്താക്കൾക്ക് സ്വയം മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം മുതലെടുത്തായിരുന്നു മോഷണം. മോഷ്ടിക്കുന്ന മദ്യ കുപ്പികൾ വസ്ത്രത്തിനിടയിലും മറ്റും ഒളിപ്പിച്ച് കടത്തുന്നതായിരുന്നു രീതി. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.