ഇയാള്‍ 3 കുപ്പികള്‍ക്കായി 1200 രൂപയാണ് ഇയാളില്‍ നിന്നും വാങ്ങിയത്. പണം വാങ്ങി ഉടന്‍ തന്നെ കുപ്പികളുമായി എത്തി.
കായംകുളം: വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് നല്‍കി പറ്റിച്ചത്.
കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വരിയില്‍ ഏറ്റവും പിറകില്‍ നിന്ന വയോധികനെ സമീപിച്ച് മദ്യം സംഘടിപ്പിച്ച് തരാം എന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയ ഒരാളാണ് പറ്റിച്ചത്.
ഇയാള്‍ 3 കുപ്പികള്‍ക്കായി 1200 രൂപയാണ് ഇയാളില്‍ നിന്നും വാങ്ങിയത്. പണം വാങ്ങി ഉടന്‍ തന്നെ കുപ്പികളുമായി എത്തി. തുടര്‍ന്ന് പണിസ്ഥലത്തിന് അടുത്തുള്ള താമസ സ്ഥലത്ത് എത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കുപ്പികളില്‍ കട്ടന്‍ചായയാണ് നിറച്ചിരിക്കുന്നതെന്ന് ഇയാള്‍ മനസിലാക്കിയത്.
മദ്യലഹരിയിൽ മകന്റെ മൃഗീയ മര്‍ദ്ദനം, എന്നിട്ടും മകനെതിരെ കേസെടുക്കരുതെന്ന് അമ്മ പൊലീസിനോട്
കൊല്ലം: ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്‍റെ ക്രൂര മര്‍ദ്ദനമേറ്റ ( Brutal beating ) വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മദ്യലഹരിയിലായ മകനില്‍ നിന്ന് മൃഗീയ മര്‍ദ്ദനം ഏൽക്കേണ്ടി വന്നിട്ടും മകനുവേണ്ടി സംസാരിക്കുന്ന അമ്മയാണ് ഇന്നത്തെ നൊമ്പരക്കാഴ്ച. മകനെതിരെ കേസെടുക്കരുതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ മര്‍ദ്ദന ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മകനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
84 വയസുളള ഓമനയെയാണ് സ്വന്തം മകന്‍ ഓമനക്കുട്ടന്‍ മൃഗീയമായി ആക്രമിച്ചത്. കൈകൊണ്ട് പൊതിരെ തല്ലി. കമ്പു കൊണ്ട് അടിച്ചു.കുത്തി. കരഞ്ഞു നിലവിളിയ്ക്കുന്ന അമ്മയുടെ കൈകള്‍ തിരിച്ചൊടിക്കാന്‍ മകന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അമ്മയെ രക്ഷിക്കാനെത്തിയ മറ്റൊരു മകന്‍ ബാബുവിനെയും ഓമക്കുട്ടന്‍ തല്ലിയോടിച്ചു.
മദ്യലഹരിയില്‍ ഓമനക്കുട്ടന്‍ അമ്മയെ മര്‍ദ്ദനം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ കൊണ്ടുവന്നു വച്ച പണം അമ്മ എടുത്തു മാറ്റിയെന്ന് പറഞ്ഞായിരുന്നു ഇന്നലത്തെ മര്‍ദ്ദനം. അയല്‍വാസിയായ വിദ്യാര്‍ഥിയാണ് ഇന്നലെ വൈകുന്നേരം അരങ്ങേറിയ ക്രൂര മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് പൊലീസെത്തി ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തു.
എന്നാല്‍ മകന് ആരോ മദ്യം നല്‍കിയപ്പോള്‍ നിയന്ത്രണം വിട്ടതാകാമെന്നും മകന്‍ തന്നെ ഒരു അടി മാത്രമാണ് അടിച്ചതെന്നും ഉളള മൊഴിയാണ് പൊലീസിന് ഓമനയമ്മ നല്‍കിയത്. മകനെതിരെ കേസെടുക്കരുതെന്നും ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് അമ്മ ആവശ്യപ്പെട്ടു. മകനെ തളളിപ്പറയാന്‍ അമ്മ തയാറായില്ലെങ്കിലും ദൃശ്യങ്ങളും ഓമനയുടെ ശരീരത്തിലെ പരുക്കുകളും കണക്കിലെടുത്ത് അക്രമിയായ ഓമനക്കുട്ടനെതിരെ വധശ്രമ കേസ് ചുമത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടൻ. നേരത്തെയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നേരത്തെയും സമാനമായ രീതിയിൽ മർദ്ദനമുണ്ടായിരുന്നുവെന്നും ഇടപെടാൻ ശ്രമിക്കുമ്പോൾ മർദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്നും പഞ്ചായത്തംഗവും പറഞ്ഞു.
