മലപ്പുറം മുണ്ടുപറമ്പിൽ പതിനഞ്ചടിയോളം ആഴമുള്ള കുഴിയിൽ വീണ പൂർണ ഗർഭിണിയായ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റോപ്പും സേഫ്റ്റി ബെൽറ്റും ഉപയോഗിച്ച് പശുവിനെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി പുറത്തെടുത്തു.

മലപ്പുറം:പതിനഞ്ചടിയോളം ആഴമുള്ള കുഴി യില്‍ വീണ ഗര്‍ഭിണിയായ പശുവി ന് രക്ഷകരായി മലപ്പുറം അഗ്‌നിര ക്ഷാസേന. മുണ്ടുപറമ്പ് ഗവ. കോ ളേജിന് പിറകുവശം വരുമക്കലില്‍ വെള്ളിയാഴ്ച്ച പകല്‍ ഒന്നരയോടെയായി രുന്നു സംഭവം. മേഞ്ഞുനടക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിനായി നിര്‍മി ച്ച കുഴിയില്‍ വീഴുകയായിരുന്നു. മു ണ്ടുപറമ്പ് സ്വദേശി പരിലക്കല്‍ ഷമീമിന്റെ പൂര്‍ണ ഗര്‍ഭിണിയായ പശുവാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ ഉടന്‍ അഗ്‌നിരക്ഷാസേന യെ വിവരമറിയിച്ചു. മലപ്പുറം അഗ്‌നി രക്ഷാസേന ഏറെ കരുതലോടെ യാണ് രക്ഷാപ്രവര്‍ത്തനം നടത്തി

യത്. റോപ്പും സേഫ്റ്റി ബെല്‍റ്റും ഉപയോഗിച്ച് കു ഴിയിലിറങ്ങി പശുവിനെ സു രക്ഷിതമായി ഉയര്‍ത്തുക യായിരുന്നു. പശുവിന് പരി ക്കുകളൊന്നും സംഭവിച്ചി ല്ല. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫുറിന്റെ നേതൃ ത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ പ്രതീഷ്, സേനാംഗങ്ങളായ എന്‍ ജം ഷാദ്, അക്ഷയ് രാജീവ്, സി എം വിഷ്ണു, വി ബൈജു, സി വില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ എന്‍ പ്രസാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.