2015 ഐഎഎസ് ബാച്ചിൽപെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. 

ആലപ്പുഴയുടെ പുതിയ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. ജില്ലയിലെ 53ാമത്തെ കളക്ടറാണ് രേണു രാജ്. ആലപ്പുഴ കളക്ടറായിരുന്ന എ.അലക്സാണ്ട‍ർ വിരമിക്കുന്നതോടെയാണ് രേണുവിന്റെ നിയമനം. പുതിയ കലക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് രേണു രാജ് കളക്ടറേറ്റിലെത്തിയത്. അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങിയാണ് രേണു ചുമതലയേറ്റത്. 

2015 ഐഎഎസ് ബാച്ചിൽപെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടർ, എറണാകുളം അസിസ്റ്റന്റ് കലക്ടർ എന്നീ ചുമതലകളിലും രേണു പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ട‍ കൂടിയാണ് രേണു. ആലപ്പുഴ കളക്ടറായി രേണു ചുമതലയേൽക്കുന്നതോടെ സംസ്ഥാനത്തെ 10 ജില്ലകളുടെ തലപ്പത്ത് വനിത കളക്ട‍ർമാ‍ർ എന്ന പ്രത്യേകത കൂടി സംഭവിക്കുകയാണ്. പിതാവ് രാജകുമാരൻ നായർ, മാതാവ് വി.എൻ.ലത, സഹോദരി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ റസിഡന്റായ ഡോ. രമ്യ രാജ്.

10 ജില്ലകളുടെ തലപ്പത്ത് വനിതാ കളക്ടർമാർ, ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം

തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്ടർമാ‍ർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. 

തിരുവനന്തപുരത്ത് നവ്ജ്യോത് ഖോസ, കൊല്ലം ജില്ലയിൽ അഫ്സാന പർവീൻ, പത്തനംതിട്ടയിൽ ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴയിൽ ഇനി മുതൽ ഡോ.രേണുരാജ്, കോട്ടയത്ത് ഡോ.പി.കെ. ജയശ്രീ, ഇടുക്കിയിൽ ഷീബ ജോർജ്, തൃശൂർ ജില്ലയിൽ ഹരിത വി. കുമാർ, പാലക്കാട് മൃൺമയി ജോഷി, വയനാട് എം.ഗീത, കാസർകോട് ജില്ലയിൽ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് കേരളത്തിലെ 10 ജില്ലകളിലെ പെൺ സാരഥികൾ. 

എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് പുരുഷ ഐഎഎസ് ഓഫീസർമാർ ഭരിക്കുന്നത്. കൊല്ലം കലക്ടർ അഫ്സാന പർവീന്‍റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ. റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച റവന്യൂ പുരസ്കാരങ്ങളിൽ മികച്ച മൂന്ന് ജില്ലാ കളക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടതിൽ രണ്ടുപേരും വനിതകളായിരുന്നു. നവ്ജ്യോത് ഖോസ, മൃൺമയി ജോഷി എന്നിവരാണ് ഈ നേട്ടം കൈവരിച്ച വനിതാ കളക്ടർമാർ. ആലപ്പുഴ കളക്ടറായിരിക്കെ വിരമിക്കുന്ന എ.അലക്സാണ്ടറാണ് ഈ പുരസ്കാരം നേട്ടം സ്വന്തമാക്കിയ മറ്റൊരാൾ. ഇദ്ദേഹം വിരമിക്കുന്നതോടെയാണ് ഡോ.രേണുരാജിനെ കളക്ടറായി നിയമിച്ചിരിക്കുന്നത്.