Asianet News MalayalamAsianet News Malayalam

മോഷ്ടിച്ചെടുത്ത ബൈക്കിൽ കറക്കം, ലക്ഷ്യം നടന്നു പോകുന്ന സ്ത്രീകൾ; സഹായിയായി സംഘത്തിലൊരാളുടെ ഭാര്യയും, അറസ്റ്റ്

സംഘത്തിലെ രണ്ട് പേര്‍ ചേര്‍ന്നു നടത്തുന്ന മോഷണത്തിന് സഹായായി ഒരാളുടെ ഭാര്യയും ഉണ്ടായിരുന്നു. ഇവര്‍ മോഷ്ടിച്ചു കൊണ്ടുവരുന്ന സാധനങ്ങള്‍ വില്‍ക്കുകയായിരുന്നു സ്ത്രീയുടെ ജോലി.

roaming around in stolen bike and aiming women who walk alone gang helped by the wife of one too arrested afe
Author
First Published Sep 20, 2023, 6:50 PM IST

ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് വഴിയേ പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന സംഘം പിടിയില്‍. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ മൂന്ന് പ്രതികളെയാണ് പിടികൂടിയത്. ഓഗസ്റ്റ് 14-ാം തീയ്യതി ചെങ്ങന്നൂർ പുത്തൻവീട്ടിൽപടി ഓവർ ബ്രിഡ്ജിനു സമീപത്തു നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി നടന്നാണ് മാല മോഷണം നടത്തിയിരുന്നത്. 

ബൈക്ക് മോഷ്ടിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇടനാട് ഭാഗത്ത് വഴിയെ നടന്നു പോയ സ്ത്രീയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണമാലയും പ്രതികൾ പൊട്ടിച്ചെടുത്ത് വിൽപന നടത്തിയിരുന്നു. പത്തനംതിട്ട റാന്നി കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ് (32), ചെങ്ങന്നൂർ പാണ്ടനാട് അനുഭവനത്തിൽ അനു (40), ഇയാളുടെ ഭാര്യ വിജിത വിജയൻ (25) എന്നിവരെയാണ് പിടികൂടിയത്. ബിനു തോമസ്, അനു എന്നീ പ്രതികൾ മോഷ്ടിച്ചെടുക്കുന്ന സ്വർണ്ണം വിജിത വിജയനാണ് വിൽപന നടത്തിയിരുന്നത്. 

ചെങ്ങന്നൂർ ഡിവൈഎസ്‍പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‍പെക്ടർ വിപിൻ എ.സി, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ശ്രീകുമാർ, അനിലാകുമാരി, സീനിയർ സിപിഒ മാരായ അനിൽ കുമാർ, സിജു, സിപിഒ മാരായ സ്വരാജ്, ജിജോ സാം, വിഷു, പ്രവീൺ, ജുബിൻ എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇനിയും പ്രതികൾ മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ചെങ്ങന്നൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Read also: ഗേൾഫ്രണ്ടിനോട് മോശം പെരുമാറ്റം, കടം വാങ്ങിയ 9 ലക്ഷം കൊടുത്തില്ല; സർവ്വേ ഓഫീസറെ പ്യൂൺ കൊന്ന് കുഴിച്ചിട്ടു !

അതേസമയം, ആലപ്പുഴയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നൂറനാട് പത്താംമൈൽ സെന്റ് റെനാത്തോസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം അപഹരിച്ചത് കഴിഞ്ഞ ദിവസമാണ്. കൂടാതെ നൂറനാട് മറ്റപ്പള്ളി സ്വരൂപാനന്ദാശ്രമത്തിലെ ചന്ദനമരം മുറിച്ചു കടത്തുകയും ചുനക്കര വടക്ക് വിളയിൽ ക്ഷേത്രത്തിലെയും മേപ്പളളിമുക്കിലെ ഗുരുമന്ദിരത്തിലെയും കാണിക്കവഞ്ചികൾ കുത്തി തുറന്നും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.

ഒരു ഇടവേളയ്ക്കുശേഷമാണ് മേഖലയിൽ വീണ്ടും മോഷണം വർദ്ധിച്ചിരിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി നൂറനാട് സി. ഐ പി. ശ്രീജിത്ത് പ്രതികരിച്ചു. ശനിയാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ആരാധനാ ലയങ്ങളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന ആരാധനാലയങ്ങൾക്ക് സമീപമുള്ള സി സി ടി വികളും പൊലീസ് പരിശോധിച്ചു വരികയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios