ചൊവ്വാഴ്ച രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിലായിരുന്നു സംഭവം. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍  സാധനങ്ങള്‍ പുറത്തേക്ക് വാരി വലിച്ചിട്ടു. 

വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) ഭാര്യ കമലയുടെ (Kamala) സഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് ആളില്ലാത്ത സമയത്തു മോഷ്ടാക്കള്‍ കയറിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിലായിരുന്നു സംഭവം. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ സാധനങ്ങള്‍ പുറത്തേക്ക് വാരി വലിച്ചിട്ടു. വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും റെക്കോര്‍ഡര്‍ കൊണ്ടു പോവുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത. 
സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 8000രൂപയും മോഷണം പോയി. വീട്ടുകാര്‍ ഉത്സവത്തിനു പോയ സമയത്താണ് മോഷണം. റൂറല്‍ പൊലീസ് മേധാവി എ.ശ്രീനിവാസ് പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ലൈംഗികാതിക്രമം, ഭ്രഷ്ട്, പൊലീസിൽ പരാതിപ്പെട്ടിട്ടും നീതിയില്ല; സ്റ്റാലിനോട് കരഞ്ഞുപറഞ്ഞ് പെൺകുട്ടി, ഉടൻ നടപടി

ചെന്നൈ: ലൈംഗികാതിക്രമം (Sexual Assault) നേരിടുന്നുവെന്ന് പൊലീസിൽ (Police) പരാതിപ്പെട്ടിട്ടും തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ആക്രമണങ്ങളിലും ഭ്രഷ്ടിലും പരിഹാരം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്റ്റാലിനോട് (CM Stalin) സഹായം തേടി പെൺകുട്ടി. 17 കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. 

ചെങ്കൽപ്പേട്ട് കൽപാക്കം സ്വദേശിയായ പെൺകുട്ടിയാണ് ബന്ധുക്കളിൽ നിന്നുള്ള അക്രമം സഹിക്കാനാകാതെ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ആകാതെ ഒടുവിൽ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. പെൺകുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയകക്ഷിയുടെ നേതാവ് അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസിൽ പരാതിപ്പെട്ടതോടെ ഗ്രാമവാസികൾ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ചെന്നും കുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പേർക്കെതിരെ പോക്സോ കേസ് ചുമത്തി. ഒരു വനിതാ പൊലീസിനെതിരെയും പെൺകുട്ടി പരാതി പറഞ്ഞിരുന്നു. അമ്മയും അനുജത്തിയുമൊത്ത് കഴിയുന്ന വീട്ടിൽ കയറിയാണ് മൂന്ന് പേരും നിരന്തരം ഇവരെ ഉപദ്രവിച്ചിരുന്നത്.