കറ്റിയില്‍ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം അപഹരിച്ച് വഞ്ചിക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പലചരക്കുകടയുടെയും പച്ചക്കറി കടയുടെയും പുട്ടുകള്‍ പൊളിച്ചും മോഷണം നടന്നു.

മാന്നാര്‍: ആലപ്പുഴയില്‍ ചെന്നിത്തല കാരാഴ്മ കേന്ദ്രീകരിച്ച് വ്യാപക മോഷണം. ക്ഷേത്രത്തിലും, പച്ചക്കറി കട, പലചരക്ക് കട എന്നിവ കേന്ദ്രീകരിച്ചാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള കറ്റിയില്‍ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം അപഹരിച്ച് വഞ്ചിക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പലചരക്കുകടയുടെയും പച്ചക്കറി കടയുടെയും പുട്ടുകള്‍ പൊളിച്ചും മോഷണം നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്.ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് പൂട്ടുകള്‍ തുറന്നിരിക്കുന്നത്. ഉപയോഗം കഴിഞ്ഞ ഇരുമ്പ് കമ്പികള്‍ ക്ഷേത്രത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം ബുധനൂരില്‍ ആക്രി കച്ചവടം നടത്താനെത്തിയ യുവാവ് വീട്ടില്‍ കയറി മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പ്രദേശത്ത് രാത്രിയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.