ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്തത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമിരുന്ന് ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഇത്. 

കൊല്ലം: അഞ്ചാം ക്ലാസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകര്യമുള്ള ഗ്രൂപ്പിലാണ് വീഡിയോ ഷെയര്‍ ചെയ്തത്. കൊല്ലം ചുങ്കത്തറ ഇ ഇ ടി യു പി എസിലെ അധ്യാപകനായ മനോജ് മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമയാതോടെ കെഎസ്‍യു, ബിജെപി പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തിയിരുന്നു. 

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്തത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമിരുന്ന് ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഇത്. രക്ഷിതാക്കള്‍ സംഭവം ഉടന്‍തന്നെ പ്രധാനാധ്യാപികയെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകനില്‍ നിന്ന് വിശദീകരണം തേടി. 

തന്‍റെ ഫോണില്‍ നിന്ന് വന്നതാണ് വീഡിയോ എന്ന് സമ്മതിച്ച അധ്യാപകന്‍ എന്നാല്‍ ഇത് ചെയ്തത് താനല്ലെന്നും വിശദീകരണം നല്‍കി. സംഭവത്തില്‍ ക്ഷമ ചോദിച്ച അധ്യാപകന്‍ സുഹൃത്തിന് പറ്റിയ അബദ്ധമാണെന്നും വിശദീകരണത്തിലൂടെ അറിയിച്ചതായി പ്രധാനാധ്യാപിക പറഞ്ഞു. 

തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ 45കതാരനായ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.