ഈ സൈക്കിളിനെ പറ്റി പറയുമ്പോൾ മുഹമ്മദ് മാഷ് അഭിമാനത്തിന്റെ നെറുകയിലെത്തും. ഇത് ലഭിച്ചതിന് ശേഷം ഇന്നേവരെ മറ്റൊരു സൈക്കിൾ വാങ്ങാനോ, മറ്റാർക്കെങ്കിലും കൈമാറാനോ തോന്നിയിട്ടില്ല മാഷിന്. 

പൊന്നാനി: മുഹമ്മദ് മാഷിന് പ്രായം 77 ആണ്. എപ്പോഴും കൂടെയുള്ള സൈക്കിളിന് 67 വർഷത്തെ പഴക്കവും കാണും. ഒരു സൈക്കിളിനോട് തോന്നുന്ന അഗാദമായ ഇഷ്ടത്തിന്റെ കഥയാണിത്. കാലപ്പഴക്കത്തിന്റെ വിന്റേജ് ഓർമകൾ പങ്കുവെക്കാനാണ് ഈ സൈക്കിൾ വാങ്ങിയതെന്ന് കരുതണ്ട, മുഹമ്മദ് മാഷിന് പാരമ്പര്യമായി ലഭിച്ച അമൂല്യ സ്വത്താണിത്. തന്റെ എളാപ്പയിൽനിൽ നിന്നാണ് അമ്പത് വർഷം മുമ്പ് ഈ സൈക്കിൾ ലഭിച്ചത്. 

ഈ സൈക്കിളിനെ പറ്റി പറയുമ്പോൾ മുഹമ്മദ് മാഷ് അഭിമാനത്തിന്റെ നെറുകയിലെത്തും. ഇത് ലഭിച്ചതിന് ശേഷം ഇന്നേവരെ മറ്റൊരു സൈക്കിൾ വാങ്ങാനോ, മറ്റാർക്കെങ്കിലും കൈമാറാനോ തോന്നിയിട്ടില്ല മാഷിന്. അത്രയും അടുപ്പമാണതിനോട്. 36 വർഷം സർവ്വീസിൽ ജോലി ചെയ്ത് റിട്ടയർ ചെയ്തിട്ടും വിശ്രമമില്ലാതെ ആ മേഖലയിൽ തന്നെ തുടരുകയാണിദ്ദേഹം. 

ഏതൊന്നിനേയും അതിന്റെ വില മനസ്സിലാക്കി കൈകാര്യം ചെയ്താൽ അത് ജീവിതത്തിന്റ കണക്കു പുസ്തകത്തിൽ എഴുതി ചേർക്കാവുന്നതേയുള്ളൂ എന്ന പാഠമാണ് മാഷ് പുതുതലമുറക്ക് നൽകുന്നത്. ഈ ആധുനിക കാലത്തും എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഇന്നും മുഹമ്മദ് മാഷ് തൻെ പ്രിയ സൈക്കിൽ കൈ വിട്ടിട്ടില്ല. ഇന്നും പുറകിൽ കുട്ടയും കൊളുത്തിയുള്ള സൈക്കിളുമായി പൊന്നാനിയിലൂടെയുള്ള മാഷിന്റെ സൈക്കിൽ യാത്ര പൊന്നാനിക്കാർക്ക് ഏറെ കൗുകമാണ്.