Asianet News MalayalamAsianet News Malayalam

ജലീലിന് കിടക്കയാണ് വെള്ളം, മണിക്കൂറുകളോളം വെള്ളത്തിന് മുകളിൽ കിടക്കും, അമ്പരന്ന് കാഴ്ചക്കാര്‍

സുഹൃത്തുക്കളില്‍ ചിലര്‍ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് ജലീല്‍ നാട്ടില്‍ താരമായത്.

this Man lie down on the Water for hours
Author
Malappuram, First Published Jul 21, 2022, 12:48 PM IST

മലപ്പുറം: ഇത് പറമ്പില്‍ പീടിക വട്ടപ്പറമ്പ് സ്വദേശി കൊടമ്പാട്ടില്‍ അബ്ദുല്‍ ജലീല്‍. മണിക്കൂറുകളോളം വെള്ളത്തിന് മുകളില്‍ നിശ്ചലനായി കിടക്കുകയാണ് ഈ യുവാവിന്റെ ഇഷ്ട വിനോദം. കൈകാലുകള്‍ അടിക്കാതെ ജലീല്‍ കിടക്കുന്നത് കണ്ടാല്‍ സുഖമായി ഉറങ്ങുകയാണെന്നേ കാഴ്ചക്കാര്‍ക്ക് തോന്നൂ. പലപ്പോഴും സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ച് ഒറ്റക്ക് പരിശീലനം നടത്തിക്കൊണ്ടിരുന്ന ജലീല്‍ കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചത്.

ഇത് കണ്ട സുഹൃത്തുക്കളില്‍ ചിലര്‍ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് ജലീല്‍ നാട്ടില്‍ താരമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ചെനൂകുണ്ട് കുളത്തില്‍ ഒറ്റക്ക് പരിശീലനം നടത്തുന്നത് കണ്ട് പലരും ഭയപ്പെട്ടിട്ടുണ്ടെന്ന് ജലീല്‍ പറഞ്ഞു. തോട്ടില്‍ അര മണിക്കൂറിലേറെ അനങ്ങാതെ കിടന്നിട്ടുണ്ടെന്നും എത്രസമയം വേണമെങ്കിലും മുങ്ങാതെ കിടക്കാന്‍ കഴിയുമെന്നും ജലീല്‍ പറയുന്നു. കൗതുകകരമായ അഭ്യാസ പ്രകടനത്തെക്കുറിച്ച് അറിഞ്ഞതോടെ അഭിനന്ദനപ്രവാഹമാണ്.

കുത്തിയൊലിക്കുന്ന പുഴയില്‍ ചാടി മരത്തടി പിടുത്തം; നടപടിയ്ക്കൊരുങ്ങി പൊലീസ്

മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ അപകടകരമാം വിധം പുഴയില്‍ ചാടി പിടിക്കുന്നവര്‍ക്കെതിരെ നടപടിയ്ക്കൊരുങ്ങി മലപ്പുറം പൊലീസ്.  മലപ്പുറത്ത് 'മുള്ളൻകൊല്ലി വേലായുധൻമാര്‍' കൂടിയതോടെ  കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചാടി ജീവന്‍ അപകടത്തിലാക്കി മരത്തടികൾ സാഹസികമായി പിടിക്കുന്നവർക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മരത്തടി പിടിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

Read Also : വെള്ളക്കെട്ടില്‍ ബസ്സോടിച്ച്, തബല കൊട്ടി പ്രതിഷേധിച്ച ഡ്രൈവറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു  

നിലമ്പൂരിലെ മമ്പാട് ചാലിയാറില്‍ ഇത്തരത്തില്‍ യുവാക്കള്‍ ചാടുന്ന വീഡിയോ വൈറലായിരുന്നു. വലിയ മരത്തടികളും തേങ്ങയും വനവിഭവങ്ങളും പുഴയിലൂടെ ഒലിച്ചു വരുമ്പോള്‍  നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രമായ മുള്ളൻ കൊല്ലി വേലായുധന്റെ  സാഹസികതകൾ അനുകരിക്കുകയാണ് ചില ചെറുപ്പക്കാർ. പാലത്തിൽ നിന്നും കയർ കെട്ടി പുഴയിലേക്ക് ഇറങ്ങി ഒലിച്ചു വരുന്ന മരങ്ങൾ പിടിച്ചു കെട്ടാനുള്ള ശ്രമമാണ്. ജീവന്‍ പണയം വച്ചുള്ള യുവാക്കളുടെ സാഹസികത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്തോടെ കർശന മുന്നറിയിപ്പുമായി വനം റവന്യൂ പൊലീസ് വകുപ്പുകൾ രംഗത്തെത്തി. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ്‌ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികളും മറ്റും പിടിക്കുന്നതിനായി പുഴയിൽ ഇറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം റവന്യൂ അധികൃതർ അറിയിച്ചു. പുഴയിൽ ജലനിരപ്പ് വർധിച്ച സാഹചര്യത്തിൽ കുട്ടികളുമായി പുഴയോ മറ്റു ജലാശയങ്ങളോ കാണാൻ പോകരുതെന്നും മീൻ പിടിക്കുന്നതിന് വേണ്ടി പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

Read Also : വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

Follow Us:
Download App:
  • android
  • ios