സ്‌കൂട്ടറിലെത്തിയ പ്രതികളില്‍ ഒരാള്‍ കടയിലേക്ക് അതിക്രമിച്ച് കയറി ജ്യോതിയുടെ കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോഷണശ്രമം തടയാന്‍ ശ്രമിച്ച ഇവരെ പ്രതികള്‍ തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
തൃശൂര്‍: യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എമ്മാട് കാരേപ്പറമ്പില്‍ വീട്ടില്‍ സനോജ് കെ. ഫസല്‍ (34), കഴുവിലങ്ങ് മാടത്തിങ്കല്‍ വീട്ടില്‍ ഫാസിന്‍ നൗഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. 16ന് വൈകീട്ട് 5.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിഞ്ഞനം സ്മാരകം സ്‌കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) യുടെ ഒന്നേമുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. കൈപ്പമംഗലം പൊലീസും തൃശൂര്‍ റൂറല്‍ ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്‌കൂട്ടറിലെത്തിയ പ്രതികളില്‍ ഒരാള്‍ കടയിലേക്ക് അതിക്രമിച്ച് കയറി ജ്യോതിയുടെ കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോഷണശ്രമം തടയാന്‍ ശ്രമിച്ച ഇവരെ പ്രതികള്‍ തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിസായ സനോജ് മതിലകം പൊലീസ് സ്റ്റേഷനില്‍ 2024 വര്‍ഷത്തില്‍ ഒരു അടിപിടികേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. രതീഷ് കുമാര്‍ ആര്‍., കൈപ്പമംഗലം സബ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് കെ., ജയകുമാര്‍ ടി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ചന്ദ്രന്‍ എ.സി., ഡാന്‍സാഫ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ ആര്‍. കൃഷ്ണ, ബിജു കെ.സി. നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


