ആദ്യം അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും പിന്നീട് വിജീഷിനെ വീടിനു സമീപത്തെ വിറക്പുരയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
കോഴിക്കോട്: അയൽവാസികളായ യുവാക്കളെ തുങ്ങി മരിച്ച നിലയിൽ (Suicide) കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ് (27) അയൽവാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ആദ്യം അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും പിന്നീട് വിജീഷിനെ വീടിനു സമീപത്തെ വിറക്പുരയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്.
കൊടുങ്ങലൂർ ക്ഷേത്രത്തിൽ നിന്നും ഞായർ രാത്രി വൈകിട്ടാണ് വിജീഷ് വീട്ടിലെത്തിയത്. മൃതദേഹങ്ങൾ ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
'ദേഹത്ത് ബാധുണ്ടെന്ന് പറഞ്ഞു, കയ്യിൽ കർപ്പൂരം വച്ച് കത്തിച്ചു'; പരാതിയുമായി ട്രാൻസ് യുവതി
കൊച്ചി: തൃക്കാക്കരയില്‍ ട്രാന്‍സ്ജെൻഡർ യുവതിയെ (Transgender) സുഹൃത്ത് ഉപദ്രവിച്ചതായി പരാതി. കൂടെ താമസിച്ചിരുന്ന മറ്റൊരു ട്രാൻസ്ജെൻഡറാണ് യുവതിയുടെ കയ്യിൽ കർപ്പൂരം കത്തിച്ച് പൊള്ളിച്ചത്. ട്രാൻസ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ള അർപ്പിതയെന്ന വ്യക്തിയാണ് തന്നെ ആക്രമിച്ചതെന്നാണ് ഇരയായ ട്രാൻസ് യുവതി പറയുന്നത്. രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞാണ് കയ്യിൽ കർപ്പൂരം വച്ച് കത്തിച്ചതെന്നാണ് യുവതി പറയുന്നത്. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ പറ്റിയില്ലെന്നും താമസം ഒരുമിച്ചായതിനാൽ തന്നെ പ്രതികരിക്കാൻ പേടിയായിരുന്നുവെന്നുമാണ് യുവതിയുടെ വിശദീകരണം. അന്ന് തന്നെ ആശുപത്രിയിൽ പോകാൻ നോക്കിയെങ്കിലും കേസാകുമെന്ന് പേടിച്ച് പോവാൻ സമ്മതിച്ചില്ല, അവർ തന്നെ മരുന്ന് വാങ്ങി വന്ന് വച്ച് തന്നു.
പിന്നീട് കൈക്ക് നീര് വന്നതോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. സ്വയം കൈ പൊള്ളിച്ചുവെന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം. ഇപ്പോൾ അവരുടെ അടുത്തല്ല താമസം. അതാണ് പരാതിപ്പെടാൻ ധൈര്യം കിട്ടിയത്. എത്ര കാലം ഇത് മറച്ചുവച്ച് നടക്കുമെന്ന കരുതിയാണ് ഇപ്പോൾ പരാതി നൽകിയതെന്ന് ആക്രമത്തിനിരയായ ട്രാൻസ് യുവതി പറയുന്നു.
