കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
ജനുവരി മാസമാണെന്ന് തോന്നുന്നു. കൊല്ലം ഓര്‍മയില്ല. തൊണ്ണൂറുകളുടെ അവസാനമാവണം. കുന്നുകയറി ഒരു നാടക വണ്ടി മുകളിലെ ഓഡിറ്റോറിയത്തില്‍ എത്തി. സംഘാടകരില്‍ കുറച്ചു പേര്‍ കാത്തുനില്‍ക്കുന്നുണ്ട്.
'ജ്വാല' എന്നൊരു പേര് ഓര്‍മ്മയിലുണ്ട്. അത് ഓഡിറ്റോറിയത്തിന്റെതാണെന്ന് തോന്നുന്നു. നാട്ടില്‍ നിന്നും അധികമൊന്നും അകലെയല്ലെങ്കിലും എനിക്ക് തികച്ചും അപരിചിതമാണ് ആ സ്ഥലം.
നാടകം സംവദിക്കുന്ന രാഷ്ട്രീയത്തോടുള്ള താല്പര്യം കൊണ്ട് സംഘാടകര്‍ക്ക് ഞങ്ങള്‍ 'നാടകക്കക്കാര്‍' എന്നതിനപ്പുറം സഖാക്കളാണ് .. അതിന്റെ ഒരു പ്രത്യേക പരിഗണനയും ഉണ്ട്. സെറ്റും, ലൈറ്റുകളും മറ്റും ഇറക്കാന്‍ ഞങ്ങളോടൊപ്പം അവരുമുണ്ട്.
സെറ്റൊരുക്കലും കര്‍ട്ടന്‍ കെട്ടലും ഒക്കെ കഴിഞ്ഞപ്പോഴാണ് ,'നോമ്പ് ' ഉണ്ടെന്ന കാര്യം ഓര്‍മ്മ വന്നത്. സംഘാടകരോട് നോമ്പ് തുറക്കാന്‍ എന്തെങ്കിലും കിട്ടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ആദ്യം അത്ഭുതവും പിന്നെ നിരാശയുമായിരുന്നു അവര്‍ക്ക്. ഈ നാടക സംഘത്തില്‍ ഒരു നോമ്പുകാരനോ എന്ന് തന്നെയാവണം അത്ഭുതം.
കവലയില്‍ നിന്നും ഏറെ അകലെ ഈ കുന്നിന്‍മുകളില്‍ ഇനി ഇത്രയും ചുരുങ്ങിയ സമയത്ത് എന്ത് കിട്ടും എന്നതാണ് നിരാശ.
കുറച്ചുനേരത്തെ ആലോചനക്ക് ശേഷം സംഘാടകരില്‍ ഒരാള്‍ 'വാ' എന്നും പറഞ്ഞ് എന്റെ കയ്യും പിടിച്ച് ഓഡിറ്റോറിയത്തിന്റെ പിറകിലെ കുറ്റിക്കാടിന് നടുവിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്നു.
ഇരുട്ട് പരക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ ഇരുട്ടിലൂടെ ഇയാളിത് എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കാതിരുന്നില്ല ഞാന്‍. ഞങ്ങളുടെ നടത്തം നിന്നത് ഓലകൊണ്ട് മേഞ്ഞ ഒരു ചെറിയ കൂരക്ക് മുന്നിലായിരുന്നു. അത്രയൊന്നും പൊക്കമില്ലാത്ത എനിക്ക് പോലും കുനിയാതെ ഉള്ളിലേക്ക് കയറാന്‍ പറ്റാത്ത ഒരു വീട്. തറയില്‍ ചാണകം മെഴുകിയിട്ടുണ്ട്, അകത്തൊരു ചിമ്മിനി വിളക്ക് കത്തുന്നുണ്ട്.
'ഉമ്മാ നിങ്ങള്‍ക്കൊരു വിരുന്നുകാരനുണ്ട് നോമ്പ് തുറക്കാന്‍'-കൂടെ വന്നയാള്‍ കുറച്ചുറക്കെ വിളിച്ചു പറഞ്ഞു.
ചിമ്മിനി വിളക്കുമായി ആ ഉമ്മ പുറത്തേക്ക് വന്നു. അയാളെന്നെ അവര്‍ക്ക് പരിചയപ്പെടുത്തി.
'അതിനെന്താ മോന്‍ വാ .. ഇവിടുള്ളത് കൊണ്ട് നമുക്ക് നോമ്പുതുറക്കാം..'-നിറഞ്ഞ സന്തോഷത്തോടെ അവരെന്നെ അകത്തേക്ക് വിളിച്ചു.
തിരിച്ചുവരാനുള്ള വഴിയറിയില്ലേ ? ,എനിക്കവിടെ ഇത്തിരി പണിയുണ്ട് എന്ന് പറഞ്ഞ് അയാള്‍ ഓഡിറ്റോറിയത്തിലേക്ക് നടന്നു.
ഒരു പഴയ കസേരയും ഒരു കട്ടിലും. അതായിരുന്നു അവിടെ ആകെയുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, ഓലകൊണ്ട് തന്നെയാണ് ചുമരും.
അറുപതുകളിലാവണം ആ ഉമ്മ, ഞാന്‍ ചോദിച്ച ഒന്ന് രണ്ട് ചോദ്യങ്ങള്‍ ഉത്തരം ഒന്നും കിട്ടിയില്ല, അവരെന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു . അത് മുഴുവനും എനിക്ക് മനസ്സിലായും ഇല്ല.
അതിനിടക്ക് എപ്പോഴോ ബാങ്ക് കൊടുത്തു. പഴംപൊരിയും ദോശയും ചായയും ഒക്കെകൂടി സുഭിക്ഷമായ നോമ്പുതുറ. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കഴിക്കാവുന്നതിലും കൂടുതലുണ്ടായിരുന്നു അതൊക്കെയും.!
നോമ്പുതുറയും കഴിഞ്ഞ് അവരോട് യാത്ര പറഞ്ഞ് ആഡിറ്റോറിയത്തിലേക്ക് നടക്കുമ്പോഴാണ് ഓര്‍ത്തത്. അവരെ കുറിച്ച് ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ.
വിജനമായ ഈ കുന്നിന്‍ചെരുവില്‍ അവരൊറ്റക്കായിരിക്കുമോ താമസിക്കുന്നത്? നോമ്പുതുറക്കാന്‍ വേറെ ആരും ഇല്ലാതിരുന്നിട്ടും അവരെന്തിനായിരിക്കും ഇത്രമാത്രം വിഭവങ്ങള്‍ നോമ്പുതുറക്കായി തയ്യാറാക്കിയത്?
ഒരു പക്ഷേ ഈ ചോദ്യങ്ങളൊക്കെ അവരോടു ചോദിച്ചാലും മറുപടി കിട്ടണം എന്നില്ല എന്ന് ആശ്വസിച്ച് ഞാന്‍ നാടകത്തിരക്കുകളിലേക്ക് തിരിച്ചുനടന്നു..
അതിനു ശേഷം എത്ര നോമ്പുകാലങ്ങള്‍. നോമ്പുതുറകള്‍!
ഓരോ നോമ്പുകാലത്തും ആ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍, അതിനേക്കാള്‍ വെളിച്ചമുള്ള അവരുടെ ചിരിയും, വാത്സല്യത്തോടെ എന്നെ കഴിക്കാന്‍ നിര്‍ബന്ധിച്ചതും ഓര്‍മ്മയില്‍ വരും. ആ ഓര്‍മ്മകള്‍ ഇല്ലാതെ ഒരു നോമ്പുകാലവും എന്നെക്കടന്ന് പോയിട്ടേ ഇല്ല.
ഒന്നുരണ്ട് കൊല്ലത്തിനു ശേഷം നാടകമൊക്കെ ഉപേക്ഷിച്ച് ദുബായിലേക്ക് വിമാനം കയറി. ഓരോ അവധിക്കും അവരെ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കും.. തിരക്കുകള്‍ക്കിടയില്‍ അത് നടക്കാതെപോകും..ഇപ്പോള്‍ ഏറെ വൈകി.
ഇപ്പോഴും ആ ഉമ്മ അവിടെ ഉണ്ടാകുമായിരിക്കും. എന്നെപ്പോലെ അപ്രതീക്ഷിതമായി കടന്നു വരുന്ന ഒരു വിരുന്നുകാരനെ വയറും, മനസ്സും നിറച്ച് യാത്രയാക്കാന്‍..
കുന്നിന്‍ചെരിവിലെ ആ വീടും, ഉമ്മയും എനിക്കിപ്പോഴും മധുരിക്കുന്ന ഓര്‍മകളാണ്. ആ ഓര്‍മ്മകള്‍ അങ്ങിനെത്തന്നെ ഇരിക്കട്ടെ. ഇനിയൊരിക്കലും കണ്ടില്ലെങ്കിലും , ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ ഉമ്മയും എന്റെ ഉള്ളില്‍ ജീവിക്കുന്നു.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!