ഹോട്ടല്‍ ഭക്ഷണ വില കുറയ്‌ക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും യോഗം. ധനമന്ത്രിയുമായാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തുക. വില കുറയ്‌ക്കുന്ന കാര്യത്തില്‍ രണ്ട് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അവശ്യസാധന വില കുറയ്‌ക്കാതെ ഭക്ഷണ നിരക്കില്‍ മാറ്റം വരുത്താനാകില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്. എ.സി ഇല്ലാത്ത റസ്റ്റോറന്റുകളില്‍ നിലവിലെ താരിഫ് അഞ്ച് ശതമാനം കുറച്ചതിന് ശേഷമുള്ള വിലയിന്മേല്‍ 12 ശതമാനം ജി.എഎസ്.ടി ചുമത്താമെന്നും എ.സി റസ്റ്റോറന്റുകളില്‍ പത്ത് ശതമാനം താരിഫ് കുറച്ച് 18 ശതമാനം ജി.എഎസ്.ടി ഏ‍‍ര്‍പ്പെടുത്താമെന്നുമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം. ഇതിന്‍മേലാണ് ചര്‍ച്ച നടക്കുന്നത്.