നിലവിലെ പണലഭ്യതയും സാമ്പത്തിക സാഹചര്യങ്ങളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും ഈ നീക്കം “അനുബന്ധ സാമ്പത്തിക സാഹചര്യങ്ങളെ” വളർത്തിയെടുക്കുമെന്നും റിസർവ് ബാങ്ക് പറയുന്നു.

മുംബൈ: സിസ്റ്റത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒഎംഒ) പ്രകാരം ഫെബ്രുവരി 10 ന് 20,000 കോടി രൂപയ്ക്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിലെ പണലഭ്യതയും സാമ്പത്തിക സാഹചര്യങ്ങളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും ഈ നീക്കം “അനുബന്ധ സാമ്പത്തിക സാഹചര്യങ്ങളെ” വളർത്തിയെടുക്കുമെന്നും റിസർവ് ബാങ്ക് പറയുന്നു.

ഒന്നിലധികം വില രീതി ഉപയോഗിച്ച് റിസർവ് ബാങ്ക് മൾട്ടി സെക്യൂരിറ്റി ലേലത്തിലൂടെ സർക്കാർ സെക്യൂരിറ്റികൾ വാങ്ങും. വ്യക്തിഗത സെക്യൂരിറ്റികളുടെ വാങ്ങലിന്റെ അളവ് തീരുമാനിക്കുമെന്ന് അപെക്സ് ബാങ്ക് അറിയിച്ചു. 

പങ്കെടുക്കുന്നവർ ഫെബ്രുവരി 10 ന് രാവിലെ 10:00 നും 11:00 നും ഇടയിൽ ആർ ബി ഐയുടെ കോർ ബാങ്കിംഗ് സൊല്യൂഷൻ (ഇ-കുബർ) സിസ്റ്റത്തിൽ ഓൺലൈനിൽ ബിഡ് സമർപ്പിക്കണം. “സിസ്റ്റം പരാജയപ്പെട്ടാൽ മാത്രമേ ഫിസിക്കൽ ബിഡ്ഡുകൾ ഫിനാൻഷ്യൽ മാർക്കറ്റ്സ് ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് സ്വീകരിക്കുകയുള്ളൂ,” കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

ഇതിനുമുമ്പ്, ജനുവരി 21 ന് 10,000 കോടി രൂപയ്ക്ക് ഒ എം ഒയ്ക്ക് കീഴിലുള്ള ജി-സെക് സെക്യൂരിറ്റികൾ ആർ ബി ഐ വാങ്ങിയിരുന്നു.