ആധാര്‍ കേസില്‍ അടുത്ത ആഴ്ച മുതല്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്.

നേരത്തെ ഒക്ടോബര്‍ 30 ന് കേസ് പരിഗണിച്ചപ്പോഴാണ് ആധാര്‍ വിഷയം പരിഗണിക്കാന്‍ പ്രത്യക ഭരണഘടനാ ബെഞ്ച് രൂപീകരിക്കാമെന്ന് സുപ്രീം കോടതി തീരുമാനിച്ചത്. അതുവരെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്കും ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതും തുടരാമെന്നും കോടതി ഉത്തരവിട്ടു. ഈ ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെട്ട് ഇന്ന് ഹര്‍ജ്ജിക്കാരിലൊരാളുടെ അഭിഭാഷകന്‍ അഡ്വ. ശ്യാം ദിവാനാണ് ഇന്ന് കോടതിയെ സമീപിച്ചത്. എന്നാല്‍ സ്റ്റേ അനുവദിക്കുന്നതിന് പകരം, കേസ് അടുത്തയാഴ്ച തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിക്കുകയായിരുന്നു.