'മോദി 180 ഡിഗ്രി പ്രധാനമന്ത്രി'; അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും പരസ്പരവിരുദ്ധം: അഖിലേഷ് യാദവ്
'പരസ്യമന്ത്രി എന്ന നിലയിൽ മോദി മികച്ച ആളാണ്. അദ്ദേഹം 180 ഡിഗ്രി പ്രധാനമന്ത്രി കൂടിയാണ്. പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ പിന്നീട് അദ്ദേഹം മറക്കുന്നു. വാഗ്ദാനങ്ങളിൽ നിന്നും പരസ്പരവിരുദ്ധമായിട്ടാണ് മോദി പ്രവൃത്തിക്കുന്നത്. കോടിക്കണക്കിന് തൊഴിലുകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു'- അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനമുന്നയിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോദി 180 ഡിഗ്രി പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും പരസ്പരവിരുദ്ധമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
'പരസ്യമന്ത്രി എന്ന നിലയിൽ മോദി മികച്ച ആളാണ്. അദ്ദേഹം 180 ഡിഗ്രി പ്രധാനമന്ത്രി കൂടിയാണ്. പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ പിന്നീട് അദ്ദേഹം മറക്കുന്നു. വാഗ്ദാനങ്ങളിൽ നിന്നും പരസ്പരവിരുദ്ധമായിട്ടാണ് മോദി പ്രവൃത്തിക്കുന്നത്. കോടിക്കണക്കിന് തൊഴിലുകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു'- അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. നോട്ട് നിരോധനം തീവ്രവാദവും നക്‌സലിസവും തുടച്ചു നീക്കുമെന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാൽ അവ വർദ്ധിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് എന്ത് വേണമെങ്കിലും പറയാമല്ലോ എന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
രണ്ട് സത്യപ്രതിജ്ഞയാണ് ബിജെപി നടത്തിയത്. ഒന്ന് ഭരണഘടനയുടേതും മറ്റൊന്ന് ആർഎസ്എസിന്റേതും. അതുകൊണ്ട് തന്നെ ആര്‍എസ്എസ് പ്രതിജ്ഞയനുസരിച്ച് ജോലി ചെയ്യുമ്പോള്‍ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവർ മറന്നുപോകുന്നുവെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.