രാജ്യത്തിന്റെ അതിർത്തി കാക്കാൻ മോദിക്ക് മാത്രമേ സാധിക്കൂ: അമിത് ഷാ
യുഎസ്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം സ്വന്തം ജവാന്മാരുടെ ചോരയ്‍ക്ക് പകരം ചോദിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഷാ പറഞ്ഞു.
കാലിയബോർ: രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസിനോ രാഹുൽ ഗാന്ധിക്കോ അതിന് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ കാലിയബോറിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം സ്വന്തം ജവാന്മാരുടെ ചോരയ്‍ക്ക് പകരം ചോദിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഷാ പറഞ്ഞു. ബാലാകോട്ട് ആക്രമണത്തിന് കോണ്‍ഗ്രസ് തെളിവ് ചോദിക്കുന്നതിനെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു.
'നമ്മുടെ ധീര ജവാന്മാരുടെ ചോരക്ക് പകരം ചോദിക്കണ്ടേ? കോൺഗ്രസിന് രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ സാധിക്കില്ല. ബിജെപിക്കും നരേന്ദ്രമോദിക്കും മാത്രമേ അതിന് കഴിയൂ'- അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് യുപിഎ സർക്കാർ അധികാരത്തില്‍ ഇരുന്നപ്പോള്‍ നമ്മുടെ സൈനികരുടെ കഴുത്ത് വെട്ടിയസംഭവം പോലും ഉണ്ടായിരുന്നു. അന്ന് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.