Asianet News MalayalamAsianet News Malayalam

മുഹമ്മദ് അലി ജിന്ന ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു; ബിജെപി സ്ഥാനാർത്ഥി

മധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുമാന്‍ സിങ് ദാമോര്‍ ആണ് വിവാദ പരാമർശവുമായി രം​ഗത്തെത്തിയത്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോൺ​ഗ്രസാണെന്നും ​ദാമോർ കുറ്റപ്പെടുത്തി.

bjp candidate says if jinnah was made pm india wouldnt have been divided
Author
Bhopal, First Published May 12, 2019, 9:14 AM IST

ഭോപ്പാൽ: ജവഹർലാൽ നെഹ്റുവിന് പകരം മുഹമ്മദ് അലി ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി.  മധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുമാന്‍ സിങ് ദാമോര്‍ ആണ് വിവാദ പരാമർശവുമായി രം​ഗത്തെത്തിയത്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോൺ​ഗ്രസാണെന്നും ​ദാമോർ കുറ്റപ്പെടുത്തി.

'രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാകാൻ ജവഹർലാൽ നെഹ്റു പിടിവാശി കാണിക്കാതിരുന്നുവെങ്കിൽ, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു. മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നു'- എന്നായിരുന്നു ഗുമാന്‍ സിങ് ദാമോറിന്റെ പരാമർശം. തെരെഞ്ഞെടുപ്പ് യോ​ഗത്തിനിടെയാണ് അദ്ദേഹം കോൺ​ഗ്രസിനെതിരെ വിവാദ പരാമർശം ഉയർത്തിയത്.

ദേശീയ സുരക്ഷയും പാകിസ്ഥാൻ വിരുദ്ധതയും പ്രചാരണ ആയുധമാക്കി ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ട് തേടുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയുടെ പരാമർശം വരും ദിവസങ്ങളിൽ ബിജെപിക്ക് തലവേദന ആകുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിംഗ് ഇന്ന് നടക്കുകയാണ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും.
 

Follow Us:
Download App:
  • android
  • ios