വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്.
ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. പാര്‍ട്ടിയുടെ മുതിർന്ന നേതാവും സേഹോര്‍ ജില്ലയുടെ ചുമതലയുമുള്ള രത്തന്‍ സിങാണ് വോട്ടിങ് കേന്ദ്രത്തില്‍ വച്ച് മരിച്ചത്.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് സംഭവം. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രത്തന്‍ സിങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.