തെലങ്കാനയിലെ ഏറ്റവും പണക്കാരനായ സ്ഥാനാർത്ഥിയാണ് വിശേശ്വര റെഡ്ഡി. 895 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് അടുക്കുന്തോറും വൻ വെളിപ്പെടുത്തലുകളാണ് സ്ഥാനാർത്ഥികൾ നടത്തുന്നത്. തെലുങ്കാനയിലെ കോൺഗ്രസ് നേതാവും ചാവേല്ല ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കൊണ്ട വിശ്വേശ്വർ റെഡ്ഡിയുടെ വെളിപ്പെടുത്തലാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്. തെലങ്കാനയിലെ ഏറ്റവും പണക്കാരനായ സ്ഥാനാർത്ഥിയാണ് വിശ്വേശ്വർ റെഡ്ഡി. 895 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.
വിശ്വേശ്വർ റെഡ്ഡിക്ക് സ്വന്തമായി 223 കോടിയുടെ ആസ്തിയുണ്ട്. വിശ്വേശ്വർ റെഡ്ഡിയുടെ ഭാര്യയും അപ്പോളോ ആശുപത്രി എംഡിയുമായ കെ സംഗീത റെഡ്ഡിയുടെ പേരിൽ 613 കോടിയുടെ ആസ്തിയുണ്ട്. വിശ്വേശ്വർ-സംഗീത ദമ്പതികളുടെ മകന്റെ പേരിൽ 20 കോടിയുടെ ആസ്തിയാണുള്ളത്. ഇത് കൂടാതെ സ്ഥാപന വസ്തുക്കളായി 36 കോടി രൂപയുടെ ആസ്തി അദ്ദേഹത്തിന്റെ പേരിൽ മാത്രമുണ്ട്. എന്നാൽ, റെഡ്ഡിയുടെ കുടുംബത്തിലെ ആർക്കും മോട്ടോർ സൈക്കിളോ ആഡംബര വാഹനങ്ങളോ ഒന്നും തന്നെയില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റെഡ്ഡി നാമനിർദ്ദേശിക പട്ടിക സമർപ്പിച്ച ദിവസമാണ് സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. 2014-ൽ 528 കോടിയായിരുന്നു റെഡ്ഡിയുടെ ആസ്തി. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവും എംപിയുമായ വിശ്വേശ്വര്‍ റെഡ്ഡി കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
