Asianet News MalayalamAsianet News Malayalam

ക്രൈസ്തവ-ഇസ്ലാമിക് രാജ്യങ്ങൾ മോദി ജയിക്കാതിരിക്കാൻ കോടികൾ ഒഴുക്കുന്നു: ബാബ രാംദേവ്

"നമ്മൾ മോദിയെ കൂടുതൽ ശക്തനാക്കണം. അദ്ദേഹത്തിന്റെ കൈയ്യിൽ രാജ്യം സുരക്ഷിതമാണ്. രാജ്യത്തെ ജവാന്മാരുടെ ഭാവിയും സുരക്ഷിതമാണ്."

Crores of funding being pumped by Christian & Islamic nations to prevent Modi from winning, claims Baba Ramdev
Author
Jodhpur, First Published Apr 17, 2019, 8:10 PM IST

ജോധ്‌പുർ: രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികൾ ആയിരക്കണക്കിന് കോടി രൂപയാണ് മോദി തോൽക്കാനായി തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നതെന്ന് ബാബ രാംദേവ്. മോദി അധികാരത്തിൽ വരുന്നത് തടയാൻ ലോകത്തെ ക്രൈസ്‌തവ, ഇസ്ലാമിക് രാജ്യങ്ങൾ തെരഞ്ഞെടുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്നതായി രാംദേവ് പറഞ്ഞു. 

"മോദി രാജ്യത്തിന് എന്ത് ദ്രോഹമാണ് ചെയ്തത്? ഈ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം തന്റെ ഏകാഗ്രതയും ആത്മാർത്ഥതയും ഇത്ര നാളും ചിലവഴിച്ചത്. ദേശീയതയെ തന്റെ മതമായും ഭാരതാംബയെ അമ്മയായും കാണുന്ന, കുടുംബമില്ലാത്ത ഈ മനുഷ്യനെ കുറിച്ച് എന്തിനാണ് ഇത്രയേറെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്?" രാംദേവ് ചോദിച്ചു.

രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ വളർച്ചയ്ക്ക് വീണ്ടും മോദിയെ തന്നെ അധികാരത്തിൽ എത്തിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

"നമ്മൾ മോദിയെ കൂടുതൽ ശക്തനാക്കണം. അദ്ദേഹത്തിന്റെ കൈയ്യിൽ രാജ്യം സുരക്ഷിതമാണ്. രാജ്യത്തെ ജവാന്മാരുടെ ഭാവിയും സുരക്ഷിതമാണ്. സ്ത്രീകളുടെ വ്യക്തിത്വം എന്ന് ബഹുമാനിക്കപ്പെടന്നു, മാത്രമല്ല കർഷകരുടെ കൃഷിഭൂമിയും സുരക്ഷിതമാണ്," ബിജെപി എംപി കൂടിയായ രാംദേവ് പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios