Asianet News MalayalamAsianet News Malayalam

മോദിക്കെതിരെ മത്സരിക്കുന്ന മുന്‍ സൈനികന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌

അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്ന്‌ കാണിച്ചാണ്‌ നോട്ടീസ്‌.

Dismissed soldier Tej Bahadur Yadav,  fielded Varanasi against  Modi, has been sent a notice by the Election Commission.
Author
Varanasi, First Published May 1, 2019, 10:18 AM IST

വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തേജ്‌ ബഹാദൂര്‍ യാദവിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്ന്‌ കാണിച്ചാണ്‌ നോട്ടീസ്‌.

ബിഎസ്‌എഫ്‌ ജവാന്മാര്‍ക്ക്‌ മോശം ഭക്ഷണം നല്‍കിയതിനെ വിമര്‍ശിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റിട്ടതിന്റെ പേരില്‍ സൈന്യത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ട വ്യക്തിയാണ്‌ തേജ്‌ ബഹാദൂര്‍ യാദവ്‌. വരാണസിയില്‍ എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ്‌ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌.

ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ടയാളാണെന്ന്‌ തേജ്‌ ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിട്ടില്ലെന്നാണ്‌ വിവരം. ഈ വൈരുദ്ധ്യമാണ്‌ ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്‌. ഇന്ന്‌ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാണ്‌ തേജ്‌ ബഹാദൂറിനോട്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. മറുപടി അനുസരിച്ചാണ്‌ അദ്ദേഹത്തിന്റെ പത്രിക തള്ളിപ്പോകുമോ സ്വീകരിക്കപ്പെടുമോ എന്ന്‌ തീരുമാനിക്കുക.

 

Follow Us:
Download App:
  • android
  • ios