ആദ്യം എത്തിയ എണ്ണത്തിൽ കൂടുതലുള്ള എൽഡിഎഫ് പ്രവർത്തകർ തൊടുപുഴ ഗാന്ധി സ്ക്വയറിലേക്കുള്ള മൂന്ന് റോഡും കയ്യടക്കി പ്രകടനം തുടങ്ങി. പിന്നാലെ യുഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്.
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം. മൂന്ന് വഴികളാണ് തൊടുപുഴ ഗാന്ധി സ്ക്വയറിലെ കൊട്ടിക്കലാശത്തിനായി അനുവദിച്ചിരുന്നത്. ഇടുക്കി തൊടുപുഴ റോഡ് എൽഡിഎഫിനും പാല തൊടുപുഴ റോഡ് യുഡിഎഫിനും മൂവാറ്റുപുഴ തൊടുപുഴ റോഡ് എൻഡിഎക്കും ആയിരുന്നു അനുവദിച്ചിരുന്നത്.
ആദ്യം എത്തിയ എണ്ണത്തിൽ കൂടുതലുള്ള എൽഡിഎഫ് പ്രവർത്തകർ ഈ മൂന്ന് റോഡും കയ്യടക്കി പ്രകടനം തുടങ്ങി. പിന്നാലെ യുഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. തുടർന്ന് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമായി. തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥലം ലഭിച്ചില്ല എന്ന് പൊലീസിനോട് യുഡിഎഫ് പ്രവർത്തകർ തട്ടിക്കയറി. സംഘർഷത്തിൽ ഏതാനം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് എണ്ണത്തിൽ കുറവായിരുന്നതും സംഘർഷം വലുതാകാൻ കാരണമായി.
"
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 21, 2019, 4:52 PM IST
Post your Comments