കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. വിരമിക്കേണ്ടിവരുമ്പോൾ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കും.  ചെലവിനുള്ള പൈസ ഇപ്പോഴും അമ്മ നൽകാറുണ്ടെന്നും മോദി

ദില്ലി: വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രമ്പുമായുള്ളത് വളരെ അടുത്ത സൗഹൃദമാണ്, കഠിനാദ്ധ്വാനികളെ വിജയം പിന്തുടരുമെന്ന് മോദി പറഞ്ഞു. 4 മണിക്കൂറിൽ കൂടുതൽ സമയം ഉറങ്ങാറില്ലെന്ന് മോദി പറഞ്ഞു. കൂടുതൽ സമയം ഉറങ്ങണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മോദി പറഞ്ഞു. നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ തുറന്ന് പറച്ചില്‍.

കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. വിരമിക്കേണ്ടിവരുമ്പോൾ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്ന് മോദി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും മോദി വിശദമാക്കി. ചെലവിനുള്ള പൈസ ഇപ്പോഴും അമ്മ നൽകാറുണ്ടെന്ന് മോദി കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. താൻ ഭയങ്കര കർക്കശ്ശക്കാരനെന്നത് ശരിയല്ല എന്നാല്‍ ജോലി ചെയ്യുമ്പോൾ സമയം പാഴാക്കാറില്ലെന്നും മോദി പറഞ്ഞു.

സന്യാസിയാകണമെന്നും ആഗ്രഹിച്ചു. മമത ബാനർജി കുർത്തയും മധുരവുമൊക്കെ തനിക്ക് അയക്കാറുണ്ടെന്ന് മോദി വിശദമാക്കി. ആദ്യമായി എ എൽ എ ആകുന്ന സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നു. സ്വന്തം അക്കൗണ്ടിൽ നിന്ന് ജീവനക്കാർക്കൊക്കെ പണം നൽകാറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.