Asianet News MalayalamAsianet News Malayalam

ബീഫ് കൊലപാതകത്തിലെ ഇര അഖ്‍ലാഖിന്‍റെ കുടുംബാംഗങ്ങളുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല

ഇയാളുടെ കുടുംബത്തിലെ ഒരാളുടെ പേര് പോലും ഇവർ താമസിച്ചിരുന്ന ഗൗതം ബുദ്ധ് നഗറിലെ വോട്ടേഴ്സ് ലിസ്റ്റിലില്ല. ഇവിടെത്തെ ബ്ലോക്ക് ലെവൽ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച് വിവരമനുസരിച്ച് മാസങ്ങളായി അഖ്ലാഖിന്റെ കുടുംബം ഈ ഗ്രാമത്തിൽ താമസിക്കുന്നില്ല.
 

lynching victim akhlakhs family members names disappeared from voters list
Author
Uttar Pradesh, First Published Apr 11, 2019, 3:44 PM IST

ഉത്തർപ്രദേശ്: ബീഫ് കൈവശം വച്ചെന്ന ആരോപണത്തിന്റെ പേരിൽ നാല് വർഷം മുമ്പ് ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കുടുംബം  സമ്മതിദാന പട്ടികയിൽ നിന്നും അപ്രത്യക്ഷമായി. 2015 ലാണ് നോയിഡയിലെ ഒരു ഗ്രാമത്തിൽ വച്ച് മുഹമ്മദ് അഖ്ലാഖിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ കുടുംബത്തിലെ ഒരാളുടെ പേര് പോലും ഇവർ താമസിച്ചിരുന്ന ഗൗതം ബുദ്ധ് നഗറിലെ വോട്ടേഴ്സ് ലിസ്റ്റിലില്ല. ഇവിടെത്തെ ബ്ലോക്ക് ലെവൽ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച് വിവരമനുസരിച്ച് മാസങ്ങളായി അഖ്ലാഖിന്റെ കുടുംബം ഈ ഗ്രാമത്തിൽ താമസിക്കുന്നില്ല.

വീടിനുള്ളിൽ ബീഫ് സൂക്ഷിച്ചു എന്നായിരുന്നു ആൾക്കൂട്ടം അഖ്ലാഖിന് മേൽ ചുമത്തിയ കുറ്റം. വീട്ടിൽ നിന്നും വിളിച്ചിറക്കി ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടമാണ് അമ്പത്തൊന്നുകാരനായ ഇയാളെ ആക്രമിച്ചു കൊന്നത്. ഈ സംഭവത്തിൽ ഉൾപ്പെട്ടവരിൽ പലരും ഗൗതം ബുദ്ധ്നഗറിലെ തെരഞ്ഞെടുപ്പ് റാലിയിലെ സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്നുണ്ട്. ഈ സംഭവം മറന്നു പോകരുതെന്ന് ആവർത്തിച്ചാണ് ഉത്തർപ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മണ്ഡലത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നത്. 

Follow Us:
Download App:
  • android
  • ios