2014ൽ ഗംഗാ മാതാവിന്റെ സഹായത്തോടെ അധികാരത്തിലേറി; ഇത്തവണ ഗംഗാ മാതാവ് ബിജെപിയെ ശിക്ഷിക്കും; മായാവതി
'2014ൽ ഗംഗാ മാതാവിന്റെ സഹായത്തോടെ ബിജെപി അധികാരത്തിലേറി. എന്നാൽ ഇത്തവണ ഗംഗാ മാതാവ് അവരെ ശിക്ഷിക്കുകയും വലിച്ചെറിയുകയും ചെയ്യും'- മായാവതി പറഞ്ഞു.
വാരണാസി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗംഗാ മാതാവ് ബിജെപിയെ ശിക്ഷിക്കുമെന്ന് ബഹുജൻ സമാജ് വാദി പാർട്ടി അധ്യക്ഷ മായാവതി. ഗംഗയെ വൃത്തിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബിജെപി അത് ചെയ്തിട്ടില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
'ബിജെപിയുടേത് വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണെന്ന് നമുക്കറിയാം. സമ്പന്നരെ മാത്രമാണ് ബിജെപി സംരക്ഷിച്ചത്. പാവപ്പെട്ടവര്‍ക്കായി യാതൊരു പദ്ധതിയും ബിജെപി നടപ്പാക്കിയില്ല. 2014ൽ ഗംഗാ മാതാവിന്റെ സഹായത്തോടെ ബിജെപി അധികാരത്തിലേറി. എന്നാൽ ഇത്തവണ ഗംഗാ മാതാവ് അവരെ ശിക്ഷിക്കുകയും വലിച്ചെറിയുകയും ചെയ്യും'- മായാവതി പറഞ്ഞു.
നഗരത്തിലും കേന്ദ്രത്തിലും മോദി വികസന പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ഗംഗയെ വൃത്തിയാക്കിയിട്ടില്ല. രാജ്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനും മോദിക്ക് സാധിച്ചിട്ടില്ല. രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമല്ല. നമ്മൾ ധാരാളം ഭീകരാക്രമണങ്ങൾ കണ്ടതാണെന്നും മായാവതി പറഞ്ഞു. വാരണാസിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് വാരണാസിയിൽ ജനങ്ങൾ വിധി എഴുതുന്നത്.