പ്രിയങ്കയുടെ ചിത്രവുമായി മണിക്കൂറുകളോളം പൊരിവെയിലത്ത്; ഒടുവിൽ പ്രിയ നേതാവിനെ കെട്ടിപ്പിടിച്ച് നമിത
ഞാൻ തന്നെയാണ് പ്രിയങ്കയുടെ ചിത്രം വരച്ചത്. അവരെന്നെ വേദിയിലേയ്ക്ക് വിളിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ചിത്രം കൊടുത്തതിനു ശേഷം ഒന്ന് കെട്ടിപ്പിടിച്ചോട്ടെയെന്ന് ചോദിച്ചത്. അവരെന്നെ കെട്ടിപിടിച്ചുവെന്നും നമിത പറഞ്ഞു.
നിലമ്പൂർ: 'പ്രിയങ്കയോടുള്ള അതിയായ ഇഷ്ടം കൊണ്ടാണ് നേരത്തെ എത്തിയത്. പതിനൊന്ന് മണിക്കെത്തി വേദിയുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു. എങ്കിലല്ലേ പ്രിയങ്കയെ എനിക്ക് കാണാൻ കഴിയൂ'- തന്റെ പ്രിയ നേതാവ് പ്രിയങ്ക ഗാന്ധിയെ കണ്ട സന്തോഷത്തിൽ ഏഴാംക്ലാസുകാരി നമിത മനോജ് പറഞ്ഞ വാക്കുകളാണിത്.
താൻ വരച്ച പ്രിയങ്കയുടെ ചിത്രവുമായാണ് നമിത പൊരിവെയിലത്ത് പ്രിയ നേതാവിനെ കാണാൻ എത്തിയത്. മുൻ നിരയിലിരുന്ന് തന്റെ ഛായാചിത്രം ഉയർത്തി വീശുന്ന കൊച്ചു മിടുക്കിയെ പ്രിയങ്ക വേദയിലേക്ക് ക്ഷണിക്കുകയും ആലിംഗനം ചെയ്യുകയുമായിരുന്നു. വേദിയിൽ നിന്നും താഴേയിറങ്ങിയിട്ടും പ്രിയ നേതാവിനെ അടുത്ത് കാണുന്നതിനോടൊപ്പം ആലിംഗനം കൂടി ചെയ്യാൻ കിട്ടിയ സന്തോഷത്തിൽ മതിമറന്ന് നിന്നു പോയി ഈ മിടുക്കി.
"
ഞാൻ തന്നെയാണ് പ്രിയങ്കയുടെ ചിത്രം വരച്ചത്. അവരെന്നെ വേദിയിലേയ്ക്ക് വിളിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ചിത്രം കൊടുത്തതിനു ശേഷം ഒന്ന് കെട്ടിപ്പിടിച്ചോട്ടെയെന്ന് ചോദിച്ചത്. അവരെന്നെ കെട്ടിപ്പിടിച്ചുവെന്നും നമിത പറഞ്ഞു. പൂക്കോട്ടുംപാടത്തെ മനോജിന്റെയും പി കെ സന്ധ്യയുടേയും മകളാണ് നമിത മനോജ് എന്ന ഈ കൊച്ചു മിടുക്കി.