തീപാറും പോരാട്ടം നടക്കുന്ന കോഴിക്കോട് സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ടി വരുന്നത് ബിജെപിയ്ക്ക് തരിച്ചടിയാവുകയാണ്. തെരഞ്ഞെടുപ്പിന് മുൻപെങ്കിലും സ്ഥാനാർത്ഥിയെ വോട്ടർമാർക്കിടയിൽ എത്തിക്കണമെങ്കിൽ ഇനി ഹൈക്കോടതി കനിയണം.
പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷമുണ്ടായ കേസില്‍ യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷനും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രകാശ് ബാബുവിന് കോടതി ജാമ്യം നിഷേധിച്ചു. പ്രകാശ് ബാബുവിന്റെ റിമാൻഡ് ഈ മാസം 24 വരെ കോടതി നീട്ടിയിട്ടുണ്ട്. റാന്നി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് ബിജെപി സ്ഥാനാർത്ഥി അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പത്മകുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിലും പ്രകാശ്ബാബു ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ജയിലിൽ കിടന്ന് പ്രകാശ് ബാബു മത്സരിക്കുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ച ശേഷമാണ് പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയത്. സ്ഥാനാർഥി ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിലിലാണെന്നത് പ്രചാരണത്തിൽ ഗുണകരമായി വരുമെന്ന് കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാൽ പ്രചാരണം ചൂട് പിടിപിടിക്കുമ്പോൾ സ്ഥാനാർത്ഥി ജയിലിലായത് ബിജെപിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചാരണം കൊഴുപ്പിക്കുന്നത്.
സ്ഥാനാർത്ഥിയുടെ അഭാവത്തിൽ ബിജെപി നേതാക്കളാണ് വോട്ടഭ്യർത്ഥിച്ച് ഇപ്പോൾ വീടുകൾ കയറുന്നത്. തീപാറും പോരാട്ടം നടക്കുന്ന കോഴിക്കോട് സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ടി വരുന്നത് ബിജെപിയ്ക്ക് തരിച്ചടിയാവുകയാണ്. തെരഞ്ഞെടുപ്പിന് മുൻപെങ്കിലും സ്ഥാനാർത്ഥിയെ വോട്ടർമാർക്കിടയിൽ എത്തിക്കണമെങ്കിൽ ഇനി ഹൈക്കോടതി കനിയണം.
കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 1 ലക്ഷത്തിൽ പതിനയ്യായിരം വോട്ടുകളാണ് കോഴിക്കോട് ലഭിച്ചത്. ഇത്തവണ മണ്ഡലത്തിൽ കാര്യമായ പ്രചാരണമൊന്നും ഇല്ല. സ്ഥാനാർത്ഥിയുടെ അഭാവം മുതലെടുത്ത് വോട്ട് കച്ചവടമാണ് ബിജെപി ലക്ഷ്യമെന്ന ആരോപണം സിപിഎം ഉയർത്തുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ബിജെപി നേതൃത്വം തള്ളുകയാണ്. ഏതായാലും ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടെ ബിജെപി പ്രവർത്തകരും നേതൃത്വവും.
