നരേന്ദ്രമോദിക്കാവശ്യം 'ജനാധിപത്യത്തിൻെറ മുഖത്തടി': മമത ബാനർജി
'ബംഗാളിൽ വന്ന് ഞാൻ കൊള്ളക്കാരിയാണെന്ന് മോദി പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തടിക്കാനാണ് തോന്നുന്നത്. ഇവിടുത്തെ ജനാധിപത്യത്തിന്റെ മുഖത്തടിയാണ് മോദിക്കാവശ്യം'- മമത പറഞ്ഞു.
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്രമോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന് മമത ബാനർജി. രാവണനോട് ഉപമിച്ചായിരുന്നു മോദിക്കെതിരെയുള്ള മമതയുടെ പരാമർശം.
'ബംഗാളിൽ വന്ന് ഞാൻ കൊള്ളക്കാരിയാണെന്ന് മോദി പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തടിക്കാനാണ് തോന്നുന്നത്. ഇവിടുത്തെ ജനാധിപത്യത്തിന്റെ മുഖത്തടിയാണ് മോദിക്കാവശ്യം'- മമത പറഞ്ഞു. ജയ് ശ്രീരാം എന്ന് വിളിച്ചതിന് മമത തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് കഴിഞ്ഞദിവസം മോദി ചോദിച്ചിരുന്നു. ഇതോടെയാണ് ഇരു നേതാക്കളും തമ്മിൽ വാക്പോര് ആരംഭിക്കുന്നത്.
തന്റെ വാഹനവ്യൂഹത്തിന് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച യുവാക്കളെ മമത ശാസിച്ചിരുന്നു. ഇതിനെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്താവന. ജയ് ശ്രീറാം എന്ന് വിളിച്ചുപറയുന്നവരെയൊക്കെ ദീദി അറസ്റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കുന്ന അവസ്ഥയാണുള്ളത്. ബംഗാളില്‍ നിങ്ങള്‍ ജയ് ശ്രീറാം മന്ത്രം ഉച്ചരിച്ചാല്‍ ഉടന്‍ നിങ്ങള്‍ ജയിലഴിക്കുള്ളിലാവും പശ്ചിമബംഗാളിലെ തംലൂക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞു.
ഇതിന് മറുപടിയുമായി മമത തന്നെ രംഗത്തെത്തിയിരുന്നു. ജയ് ശ്രീരാം എന്ന് അഭിമാനത്തോടെ പറയുന്ന മോദി ഒരു രാമക്ഷേത്രമെങ്കിലും നിർമിച്ചിട്ടുണ്ടോ എന്ന് അവർ ചോദിച്ചു.