Asianet News MalayalamAsianet News Malayalam

ജനവിധി മറുപടിയാകുമെന്ന് അൻവർ; ആത്മവിശ്വാസത്തോടെ ഇ ടി: വിവാദക്കാറ്റിൽ പൊന്നാനിയിലെ പോരാട്ടം

കഴിഞ്ഞ തവണ കോൺഗ്രസ് വിമതനെ മത്സരത്തിനിറക്കി മുസ്ലീം ലീഗിന് സി പി എം കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇത്തവണയും പൊന്നാനിയിൽ വിവാദങ്ങളൊഴിയുന്നില്ല. ഇ ടി മുഹമ്മദ് ബഷീറിന്റെ സ്ഥാനാർത്ഥിത്വമാണ് തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപെട്ടതെങ്കിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ എം എൽ എ പിവി അൻവറിന്റെ കടന്നുവരവ് തന്നെ വിവാദങ്ങളോടെയായിരുന്നു

ponnani lok sabha election candidates expectations
Author
Ponnani, First Published Mar 21, 2019, 8:31 PM IST

പൊന്നാനി: തുടർച്ചയായ വിവാദങ്ങളാണ് പൊന്നാനി മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. മുസ്ലിംലീഗ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥി പി വി അൻവർ എം എൽ എയും വിവാദങ്ങളെ കൂട്ടുപിടിച്ചാണ് മണ്ഡലത്തിലെത്തിയത്.

പത്ത് വർഷം മുമ്പ് വരെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയെന്നതിനപ്പുറം ആരും വലിയ ശ്രദ്ധകൊടുക്കാത്ത മണ്ഡലമായിരുന്നു പൊന്നാനി. 2009 ൽ സി പി ഐയിൽ നിന്ന് സി പി എം മണ്ഡലം ബലമായി പിടിച്ചെടുത്തതോടെയാണ് പൊന്നാനി സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്. പിന്നാലെ സി പി എം - പി ഡി പി സഖ്യവും മദനിയുമായുള്ള പിണറായി വിജയൻറെ വേദി പങ്കിടലും എല്ലാം വിവാദ കൊടുങ്കാറ്റുയർത്തി.

കഴിഞ്ഞ തവണ കോൺഗ്രസ് വിമതനെ മത്സരത്തിനിറക്കി മുസ്ലീം ലീഗിന് സി പി എം കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇത്തവണയും പൊന്നാനിയിൽ വിവാദങ്ങളൊഴിയുന്നില്ല. ഇ ടി മുഹമ്മദ് ബഷീറിന്റെ സ്ഥാനാർത്ഥിത്വമാണ് തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപെട്ടതെങ്കിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ എം എൽ എ പിവി അൻവറിന്റെ കടന്നുവരവ് തന്നെ വിവാദങ്ങളോടെയായിരുന്നു.

നിരവധി ആരോപണങ്ങളും നിയമ നടപടികളും നേരിട്ടുകൊണ്ടിരിക്കുമ്പോൾ അതിനെല്ലാമുള്ള മറുപടിയായിരിക്കും പൊന്നാനിയിലെ ജനവിധിയെന്നാണ് പി വി അൻവറിന്റെ മറുപടി. ശക്തമായ മത്സരങ്ങൾക്കിടയിൽ കഴിഞ്ഞ രണ്ടു തവണയും വിജയക്കൊടി പാറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രചാരണം.

Follow Us:
Download App:
  • android
  • ios