Asianet News MalayalamAsianet News Malayalam

ബംഗാളിൽ പതിനഞ്ച് സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് ശിവസേന

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തൃണമൂൽ കോൺഗ്രസിനെ നേരിടാൻ സാധിക്കില്ലെന്നും അതിനാലാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് സർക്കാർ വ്യക്തമാക്കി. 

sivasena will contest fifteen seats at bengal
Author
Kolkata, First Published Mar 29, 2019, 1:52 PM IST

കൊൽക്കത്ത: ബംഗാളിൽ പതിനഞ്ച് സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന തീരുമാനിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായിട്ടാണ് ശിവസേന നിലകൊള്ളുന്നത്. പതിനൊന്ന് സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതായി പാർട്ടി നേതാക്കൾ അറിയിച്ചു. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ബാക്കി നാല് സീറ്റുകളിലേക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. 

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തൃണമൂൽ കോൺഗ്രസിനെ നേരിടാൻ സാധിക്കില്ലെന്നും അതിനാലാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് സർക്കാർ വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിൽ നിന്നും എംപിമാരും എംഎൽഎമാരും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബിജെപിയിൽ ചേർന്നിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായി ബംഗാളിലെ ബിജെപി മാറിയെന്നാണ് ശിവസേനയുടെ ആരോപണം. 

താംലുക്, കോണ്ടെയ്, മിഡ്നാപൂർ, നോർത്ത് കൊൽ‌ക്കത്ത, പുരുലിയ, ബാരക്പോർ, ബങ്കുര, ബിഷ്ണുപൂർ, നോർത്ത് മാൽഡ, ജാധവ്പൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന മത്സരിച്ചിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ആദ്യമായിട്ടാണ് ശിവസേന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. 


 

Follow Us:
Download App:
  • android
  • ios