ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇനി കേസ് എടുക്കില്ല . പൊതുസ്ഥലങ്ങളിൽ ആര്‍എസ്എസ് ശാഖകൾ കർശനമായി നിരോധിക്കും .
ദില്ലി: മധ്യപ്രദേശിൽ കോൺഗ്രസ് ഇരുപത്തിയൊമ്പതിൽ 22 സീറ്റ് നേടുമെന്ന് മുഖ്യമന്ത്രി കമൽനാഥ്. ഗോവധത്തിനു ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുത്തത് ഇനി ആവർത്തിക്കില്ലെന്ന് കമല്‍ നാഥ് വ്യക്തമാക്കി. പൊതുഇടങ്ങളിൽ ആര്‍എസ്എസ് ശാഖകൾ കർശനമായി നിരോധിക്കുമെന്നും കമൽനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Add Asianetnews as a Preferred Source

മതധ്രുവീകരണത്തെ ശക്തമായി എതിര്‍ക്കുമെന്നും കമല്‍നാഥ് വിശദമാക്കി. ആര്‍ എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കുമെന്നും കമല്‍നാഥ് പറഞ്ഞു. എല്ലാവരും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.
