Asianet News MalayalamAsianet News Malayalam

Reliance Capital : റിലയൻസ് കാപ്പിറ്റലിനെതിരെ പാപ്പരത്ത നടപടികൾ തുടങ്ങി, അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി

റിലയൻസ് കാപ്പിറ്റലിനെതിരെ പാപ്പരത്ത നടപടികൾ തുടങ്ങിയെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കമ്പനിയുടെ ഭരണസമിതിയെ പിരിച്ചുവിട്ട് നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണം അഡ്മിനിസ്ട്രേറ്റർക്ക് കേന്ദ്രബാങ്ക് കൈമാറി

RBI launches bankruptcy proceedings against Reliance Capital administrator imposes rule
Author
Delhi, First Published Nov 29, 2021, 8:06 PM IST

മുംബൈ: റിലയൻസ് കാപ്പിറ്റലിനെതിരെ (Reliance Capital ) പാപ്പരത്ത നടപടികൾ തുടങ്ങിയെന്ന് റിസർവ് ബാങ്ക് (Reserve Bank) അറിയിച്ചു. കമ്പനിയുടെ ഭരണസമിതിയെ പിരിച്ചുവിട്ട് നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണം അഡ്മിനിസ്ട്രേറ്റർക്ക് കേന്ദ്രബാങ്ക് കൈമാറി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര ലിമിറ്റഡിന്റെ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ വൈ നാഗേശ്വർ റാവുവിനെ റിസർവ് ബാങ്ക്, റിലയൻസ് കാപ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 2019 ജൂൺ മാസത്തിൽ ഓഡിറ്റർമാർ റിലയൻസ് കാപ്പിറ്റലിന്റെ പാദവാർഷിക ഫലങ്ങളിൽ അവ്യക്തതകളുണ്ടെന്ന് ആരോപിച്ചിരുന്നു. അവരുടെ അക്കൗണ്ടിങ് രീതികളിൽ വ്യക്തതയില്ലെന്നായിരുന്നു പ്രധാന കുറ്റം.

പിന്നീട് കമ്പനിക്ക് തങ്ങളുടെ വായ്പകൾ തിരിച്ചടക്കാൻ സാധിക്കാതെയായി. സ്രെയ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡിനും സ്രെയ് എക്വിപ്മെന്റ് ഫിനാൻസ് ലിമിറ്റഡിനുമെതിരെ നേരത്തെ ആരംഭിച്ചതിന് സമാനമായ നടപടികളാണ് റിസർവ് ബാങ്ക് റിലയൻസ് കാപ്പിറ്റലിന്റെ കാര്യത്തിലും ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് റിലയൻസ് കാപിറ്റൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read more: LIC : സ്വകാര്യ ബാങ്കിൽ കൂടുതൽ ഓഹരി വാങ്ങാൻ എൽഐസിക്ക് റിസർവ് ബാങ്കിന്റെ അനുമതി

GST Amnesty Scheme: ആംനെസ്റ്റി പദ്ധതി-2021: നവംബർ 30 വരെ ഓപ്ഷൻ സമർപ്പിക്കാം

തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള അവസാന തീയതി നവംബർ 30 ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

പിഴയിലും പലിശയിലും100 ശതമാനം ഇളവ് ലഭിക്കും എന്നാൽ കേരള പൊതു വിൽപന നികുതി പ്രകാരം 2005-നു ശേഷമുള്ള കുടിശ്ശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളിൽ വകുപ്പ്തല അപ്പീൽ നൽകിയിട്ടുള്ള കേസുകൾക്കും ആംനസ്റ്റി ബാധകമാണ്.

വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. ഓപ്ഷൻ സമർപ്പിക്കുന്നതിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രഷൻ എടുക്കണം. കുടിശ്ശികകൾ വാർഷികാടിസ്ഥാനത്തിൽ കണക്കാക്കി ഒരോ വർഷത്തേയ്ക്കും പ്രത്യേകം ഓപ്ഷൻ സമർപ്പിക്കാനും സൗകര്യമുണ്ട്.വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കുടിശ്ശിക വിവരങ്ങൾ ശരിയാണെങ്കിൽ വ്യാപാരികൾക്ക് ഓപ്ഷൻ സമർപ്പിക്കാവുന്നതാണ്. 

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ തിരുത്തലുകൾ വരുത്തിയതിനു ശേഷം ഓപ്ഷൻ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത ഓപ്ഷൻ നികുതിനിർണ്ണയ അധികാരി പരിശോധിച്ച് അംഗീകരിച്ച ശേഷം ഓൺലൈനായി കുടിശ്ശിക ഒടുക്കാവുന്നതാണ്. ആംനസ്റ്റി പദ്ധതി തിരഞ്ഞെടുക്കാത്ത വ്യാപാരികൾക്കെതിരെയുള്ള റവന്യൂ റിക്കവറി നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios