211 മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.4 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 4.6 ശതമാനമായി ഉയർത്തി. ഒരു വർഷത്തിന് മുകളിൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.1 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 5.3 ശതമാനമായി

ദില്ലി : ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. 211 ദിവസം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ കാലാവധിയിൽ നിക്ഷേപിച്ചിട്ടുള്ള രണ്ടുകോടി രൂപയിൽ കുറവ് വരുന്ന സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശ നിരക്കുയർത്തിയത്. ഏഴു മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.9 ശതമാനമാണ് പലിശ. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.9 ശതമാനമാണ് പലിശ. 180 മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 4.4 ശതമാനമാണ്.

211 മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.4 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 4.6 ശതമാനമായി ഉയർത്തി. ഒരു വർഷത്തിന് മുകളിൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.1 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 5.3 ശതമാനമായി. രണ്ടിനും മൂന്നു വർഷത്തിനിടയിൽ കാലാവധി അവസാനിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് മുൻപ് 5.2 ശതമാനമായിരുന്ന പലിശനിരക്ക് 5.35 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45 ശതമാനത്തിൽ നിലനിർത്തി.

LIC : എൽഐസി ഓഹരികൾ 10 ദിവസത്തിനുശേഷം നേട്ടത്തിൽ

നീണ്ട 10 ദിവസം തുടർച്ചയായി പുറകോട്ടു പോയ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (Life Insurance Corporation) ഓഹരികൾ ഒടുക്കം നേട്ടത്തിലേക്ക്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ 2 ശതമാനം നേട്ടത്തിലാണ് എൽഐസി (LIC) ഓഹരികൾ ക്ലോസ് ചെയ്തത്. ഇന്നലെ 668.25 രൂപയായിരുന്നു വ്യാപാരം അവസാനിക്കുമ്പോൾ എൽഐസിയുടെ വില. ഇന്ന് ഒരു ഘട്ടത്തിൽ 684 വരെ ഓഹരി വില ഉയർന്നു.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2022 മെയ് 30ന് 837.75 രൂപയായിരുന്നു എൽഐസി ഓഹരികളുടെ വില. മെയ് 17നാണ് ഓഹരി വിപണിയിൽ എൽഐസി ലിസ്റ്റ് ചെയ്യപ്പെട്ടത്. 21,000 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് കഴിഞ്ഞായിരുന്നു ഇത്. ലിസ്റ്റിനു ശേഷം ഇതുവരെ നിക്ഷേപകരുടെ 1.7 ലക്ഷം കോടിയാണ് മാഞ്ഞു പോയത്. 949 രൂപയായിരുന്നു എൽഐസി ഓഹരികളുടെ ഐപിഓ യിലെ പരമാവധി വില. ഇത് കണക്കാക്കുമ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം 28 ശതമാനമാണ് എൽഐസി ഓഹരികൾ താഴോട്ട് പോയത്.

Read more: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ

എൽഐസി മാത്രമല്ല വിപണിയിൽ ഇടിവ് നേരിടുന്ന ലൈഫ് ഇൻഷുറൻസ് കമ്പനി. എസ് ബി ഐ ലൈഫ് ഓഹരിമൂല്യം ആറ് ശതമാനമാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ലൈഫ് 11% ഇടിഞ്ഞു. ഐസിഐസിഐ പ്രഡൻഷ്യൽ ലൈഫ് 5 ശതമാനം ഇടിവ് നേരിട്ടപ്പോൾ മാക്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 17% താഴേക്ക് പോയി.

Read more: തൃപ്പൂണിത്തുറയിൽ ​ഗാർഡൻ ബം​ഗ്ലാവ്; ഖത്തർ മലയാളികൾക്ക് ‘സ്കൈലൈൻ റാഞ്ച്’ പരിചയപ്പെടുത്താൻ സ്കൈലൈൻ

 ഇപ്പോഴത്തെ സാഹചര്യത്തിൽ എൽഐസിയുടെ ഓഹരികളിൽ നിക്ഷേപിക്കാവുന്ന ഏറ്റവും അനുയോജ്യമായ സമയമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ഇടിവ് പരിഗണിക്കേണ്ടതില്ലെന്നും ഭാവിയിൽ എൽഐസി ഓഹരികൾ നേട്ടമുണ്ടാക്കുമെന്നുമാണ് ഷെയർ ഇന്ത്യ വൈസ് പ്രസിഡന്റ് രവി സിംഗ് അഭിപ്രായപ്പെടുന്നത്.