പണനയ യോഗത്തിൽ കണ്ണുനട്ട് നിക്ഷേപകർ. സൂചികകൾ ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

മുംബൈ: ആഭ്യന്തര വിപണി നേട്ടത്തോടെ ആരംഭിച്ചു. നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 17,450 ലെവലിന് മുകളിൽ വ്യാപാരം നടത്തുന്നു. ബിഎസ്ഇ സെൻസെക്സ് 300 പോയിന്റ് ഉയർന്ന് 58,676.8 ലെവലിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്‌ക്യാപ് 100 പോയിന്റും നിഫ്റ്റി സ്‌മോൾക്യാപ് 100 പോയിന്റും ഉയർന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഹൻഡാൽകോ, ഇൻഫോസിസ്, ശ്രീ സിമന്റ്‌സ്, യുപിഎൽ, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, ടിസിഎസ്, ബജാജ് ഫിൻസെർവ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നേട്ടത്തിൽ ഉള്ളത്. 
Read Also: വൈദ്യുതി കുടിശ്ശിക വേഗം തീർക്കൂ: സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
മേഖലാടിസ്ഥാനത്തിൽ, നിഫ്റ്റി ഐടിയും നിഫ്റ്റി മെറ്റലും നേട്ടമുണ്ടാക്കി. എന്നിരുന്നാലും, നിഫ്റ്റി റിയാലിറ്റി മേഖലാതലത്തിൽ കനത്ത നഷ്ടം നേരിട്ടു.

വ്യക്തിഗത സ്റ്റോക്കുകളിൽ, അദാനി പവറിന്റെ ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി, ഒരു ഷെയറൊന്നിന് 352 രൂപയിലെത്തി. കൂടാതെ, അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 3,335.05 രൂപയിലെത്തി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാളെ പോളിസി നിരക്ക് ഉയർത്തിയേക്കാം, മിക്ക സാമ്പത്തിക വിദഗ്ധരും മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) നിരക്കുകൾ 50 ബേസിസ് പോയിന്റ് വരെ വർധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. 2019 ഓഗസ്റ്റിൽ ആണ് അവസാനമായി നിരക്കുകൾ ഇത്രയും കൂടിയത്. മൂന്ന് ദിവസത്തെ ചർച്ചകൾ നാളെ അവസാനിപ്പിക്കും. 

രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തെ 7.04 ശതമാനവുമായി താരതമ്യം ചെയ്താൽ ജൂണിൽ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും ആർബിഐയുടെ ഉയർന്ന പരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ് പണപ്പെരുപ്പം. ഏപ്രിലിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അപ്രതീക്ഷിത പണ നയ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തി. തുടർന്ന് ജൂണിൽ റിപ്പോ നിരക്ക് വീണ്ടും 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. പോളിസി റിപ്പോ നിരക്ക് നിലവിൽ 4.90 ശതമാനം ആണ്.